SignIn
Kerala Kaumudi Online
Thursday, 25 April 2024 8.21 PM IST

സ്ത്രീധനം: പത്തുവർഷം, 22 ആത്മഹത്യ

l

പാലക്കാട്: സ്ത്രീധന പീഡനം മൂലം ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയെ പോലെ നമ്മൾ കാണാതെ പോയ ഒരുപാട് പേരുണ്ട് ചുറ്റും. കഴിഞ്ഞ പത്തു വർഷത്തിനിടെ സ്ത്രീധന സംബന്ധമായ പ്രശ്നത്തെ തുടർന്ന് 22 സ്ത്രീകളാണ് ജില്ലയിൽ ആത്മഹത്യ ചെയ്ത്. 2014ൽ അഞ്ച്, 2010ലും 12ലും നാലുവീതം, 2016ൽ മൂന്ന്, 2011ലും 2020ലും രണ്ടുപേർ വീതം, 2015, 18 വർഷങ്ങളിൽ ഓരോ സ്ത്രീകളും ആത്മഹത്യ ചെയ്തു.

കൂടാതെ ഭർതൃവീടുകളിൽ സ്ത്രീകളനുഭവിക്കുന്ന മർദനവും പീഡനവും വേറെയും. 2010 മുതൽ 2021 മേയ് വരെ ഇത്തരത്തിൽ 3389 കേസ് രജിസ്റ്റർ ചെയ്തു. ഗാർഹിക പീ!*!ഡനങ്ങൾക്കെതിരായ ബോധവൽക്കരണം മൂലം കേസ് കുറയുന്നുണ്ടെങ്കിലും സ്ത്രീകൾ ഭർതൃവീടുകളിൽ അത്ര സുരക്ഷിതരല്ലെന്നതാണ് കണക്ക് വ്യക്തമാക്കുന്നത്.

കഴിഞ്ഞ 11 വർഷത്തിനിടെ 2014ലാണ് കൂടുതൽ ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്തത്. 439 കേസുകൾ. 2011ൽ 404, 2013ൽ 402, 2012ൽ 400 കേസുകൾ വീതവും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തു.

വർഷം മരണം പീഡനക്കേസ്


2010- 4- 325

2011- 2- 404

2012- 4- 400

2013- 0- 402

2014- 5- 439

2015- 1- 363

2016- 3- 269

2017- 0- 210

2018- 1- 119

2019- 0- 207

2020- 2- 166

2021- 0- 85

ലഭിക്കുന്നത് നിരവധി പരാതികൾ


ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് വനിതാ സെല്ലിൽ നിരവധി പരാതി ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം 310 പരാതി ലഭിച്ചു. ഇതിൽ ഭൂരിഭാഗവും കൗൺസിലിംഗിലൂടെ തീർപ്പാക്കി. മറ്റ് ഗൗരവകരമായ കുറ്റകൃത്യങ്ങൾ പൊലീസിന് കൈമാറും. ഈ വർഷം ജൂൺ 22 വരെ 154 പരാതി ലഭിച്ചു.

-വനിതാ സെൽ, പാലക്കാട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.