ജില്ലയിൽ 75 ഐസ് പ്ലാന്റുകൾ
പ്രതിമാസ വൈദ്യുതി - 1, 80,000 - 2, 00000
നിലവിൽ - 8,0000
ഐസ് ഒരു ബ്ലോക്കിന് 65 രൂപ
3 - 5 തൊഴിലാളികൾ
കോഴിക്കോട്: കൊവിഡിന് പുറമെ ട്രോളിംഗും വന്നതോടെ പ്രതിസന്ധിയിൽ അലിഞ്ഞ് ജില്ലയിലെ ഐസ് പ്ലാന്റുകൾ. കൂൾബാറുകളിലേക്കും റസ്റ്റോറന്റുകളിലേക്കും ഐസ് ബാറുകൾ അയച്ചിരുന്നെങ്കിലും മത്സ്യമേഖലയായിരുന്നു ഇവരുടെ പ്രധാന വരുമാന വഴി. കൊവിഡിന്റെ വരവിൽ കൂൾബാറുകൾ അടഞ്ഞതോടെ ആർ.ഒ പ്ലാന്റുകൾ പലതും നിർത്തി. ജില്ലയിൽ ചെറുതും വലുതുമായി 75 ഓളം ഐസ് പ്ലാന്റുകളാണുള്ളത്. മത്സ്യബന്ധനം കുറഞ്ഞതിനാൽ ഐസ് ഉത്പാദനം ഗണ്യമായി കുറച്ചിരിക്കുകയാണ്. നഷ്ടം കുറക്കാൻ ചിലത് അടച്ചുപൂട്ടുകയും ചെയ്തു. 10 ടൺ ഐസ് വിറ്റിരുന്ന സ്ഥാനത്ത് നാല് ടൺ പോലും പോകുന്നില്ലെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. സാധാരണ മൂന്നു മുതൽ അഞ്ചുവരെ തൊഴിലാളികളാണ് ഒരു ഫാക്ടറിയിൽ വേണ്ടത്. അമോണിയ ആയതിനാൽ ഓപ്പറേറ്റേഴ്സും വേണം. ചെലവിനൊത്ത് വരവില്ലാത്തതിനാൽ കടംവാങ്ങിയാണ് പല ഉടമകളും തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത്.
വൈദ്യുതിക്ക് വേണം വലിയ തുക
10 ടൺ ഐസ് ഉത്പാദിപ്പിക്കുന്ന ഐസ് പ്ലാന്റിന് മണിക്കൂറിൽ 48 യൂണിറ്റുവരെ വൈദ്യുതി വേണം. നിർമ്മിച്ച എസ് അതേ താപനിലയിൽ സൂക്ഷിക്കണം. ഉത്പാദിപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി വൈദ്യുതി ഉപയോഗിച്ചാൽ 1, 80,000 മുതൽ 2 ലക്ഷം വരെയാണ് പ്രതിമാസ വൈദ്യുതി ബിൽ. പ്രവർത്തനം നിശ്ചിത കാലത്തേക്ക് അടച്ചിടാമെന്ന് തീരുമാനിച്ചാൽ അമോണിയ എട്ടിന്റെ പണിതരും. യന്ത്രങ്ങൾ തുരുമ്പെടു
ത്ത് നശിച്ചാൽ നഷ്ടം വേറെയും
ഓപ്പറേറ്റർമാർ, ഡ്രൈവർ, ചുമട്ടുതൊഴിലാളികൾ തുടങ്ങി നിരവധി പേർ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നു. കഴിഞ്ഞവർഷം കേന്ദ്രസർക്കാരിൽ നിന്ന് ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് 1000 രൂപ ധനസഹായം ലഭിച്ചതല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും കിട്ടിയില്ല. കൈയിൽ നിന്നെടുത്തും കടംവാങ്ങിയും തൊഴിലാളികൾക്ക് കൂലി കൊടുക്കേണ്ട അവസ്ഥയാണ് .
എൻ. രാജേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ഐസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |