SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.10 AM IST

വെട്ടിയും കിളച്ചും വിളവെടുത്തും കൊവിഡ് കാലത്തെ അതിജീവനം

hh

പാലോട്: ജൈവകൃഷിക്ക് വേറിട്ട മാതൃകയും പ്രവർത്തനങ്ങളും കൊണ്ടുവന്ന് ജില്ലയിൽ നാലുതവണ തുടർച്ചയായി ജൈവകൃഷിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമമാണ് നന്ദിയോട്. ഈ കൊറോണക്കാലത്ത് നന്ദിയോട്ടെ കൃഷിരീതി എടുത്തു പറയേണ്ടത് തന്നെയാണ്. വനസമ്പത്തും സസ്യസമൃദ്ധിയും വാമനാപുരം നദിയുടെ ജലസമൃദ്ധിയുമാണ് ഈ പ്രദേശത്തെ മണ്ണിനെയും കൃഷിയെയും പുഷ്ടിപ്പെടുത്തുന്നതിൽ സ്വാഭാവിക പങ്കുവഹിക്കുന്നത്. തനിക്കുള്ള ഇത്തിരി മണ്ണിൽ, വെട്ടാനും കിളയ്ക്കാനും ജനം ശീലിച്ചു. വീട്ടമ്മമാർ കൃഷിയിൽ പുതുചരിത്രം കുറിക്കുകയാണ് ഈ കൊറോണ കാലത്ത്. കാബേജ്, കത്തിരി, സ്ട്രോബറി, വഴുതന, ചെറുകിഴങ്ങ്, ചീര, അഗസ്റ്റി ചീര, വെണ്ട, ചേന എന്നിവയോടൊപ്പം കുറ്റിമുല്ലയും, പലയിനം ഓർക്കിഡുകൾ, സൂര്യകാന്തി, മുല്ല, വിവിധയിനം അലങ്കാര പുഷ്പങ്ങൾ എന്നിവയും ഇവർ ഈ ലോക്ക് ഡൗൺ കാലത്ത് കൃഷി ചെയ്തിട്ടുണ്ട്.

കൃഷിഭവൻ വഴി ഇവർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണിയുമുണ്ട്. അതുകൊണ്ടു തന്നെ ഈ വീട്ടമ്മമാരുടെ കൃഷി ജീവിതം നഷ്ടത്തിലും അല്ല. പയറു വർഗത്തിൽ പെട്ട ചെറുവിത്തുകൾ മുളപ്പിച്ച് ഇല വരുമ്പോൾ കറിക്കായി ഉപയോഗിക്കുന്ന മൈക്രോ ഗ്രീൻസ് പദ്ധതിയും ഇവിടെയുള്ള കൃഷിയിടത്തിൽ ഉണ്ട്. കൃഷിയിലൂടെ ഈ ലോക്ക് ഡൗൺ കാലത്ത് എങ്ങനെ വരുമാനം നേടാൻ കഴിയുമെന്ന് പഠിപ്പിക്കുകയാണ് ഈ വീട്ടമ്മമാർ.

 കർഷകന്റെ പാൽക്കട

മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി സംയോജിത കൃഷിയുടെ അനന്ത സാദ്ധ്യതയാണ് നന്ദിയോടുള്ളത്. ആയിരത്തിലേറെ പശുക്കളും എഴുന്നൂറ്റമ്പതിലേറെ ആടുകളും പതിനായിരത്തിലേറെ കോഴികളും ഇവിടെ ക്ഷീര മൃഗസംരക്ഷണമേഖലയെ സമ്പന്നമാക്കി. ഇവിടെ പ്രവർത്തിക്കുന്ന അഞ്ച് ക്ഷീര സംഘങ്ങളിലൂടെ ആയിരം ലിറ്ററിലധികം പാൽ ദിനംപ്രതി ലഭിക്കുന്നുണ്ട്. എന്നിരുന്നാലും കൂടുതൽ പാൽ മിൽമയിലേക്ക് പോകുന്നതല്ലാതെ വീടുകളിലേക്ക് അത് പരമാവധി എത്തുന്നില്ല. അതിനൊരു മാറ്റം മാതൃകാപരമായി എങ്ങനെ ഉണ്ടാക്കാം എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ചില്ലു കുപ്പിയിൽ പാൽ വിതരണം ചെയ്യുന്ന കർഷകന്റെ പാൽക്കട എന്ന ആശയം.

 കോഴിമുട്ടയ്ക്കും സ്വയം പര്യാപ്തത

വർഷങ്ങളായി നന്ദിയോട് നിന്ന് വിതരണം ചെയ്യുന്ന മുട്ടക്കോഴി വിതരണത്തിന്റെയും ഒട്ടേറെ ഫാമുകളിൽ തയാറാക്കി വരുന്ന പതിനായിരത്തിലേറെയുള്ള ബി.വി - 3 നാടൻ കോഴി മുട്ടകൾ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിന് ഉദ്ദേശിച്ച മാർക്കറ്റ് ലഭിക്കാഞ്ഞതിനാൽ കൃഷിഭവന്റെയും ഭക്ഷ്യസ്വയം പര്യാപ്ത മാർക്കറ്റ് വഴിയും അതിന്റെ വിതരണവും ഏകോപനവും നടത്തിവരുന്നു.

പാൽ, മുട്ട രാസവളങ്ങൾ ചേർക്കാത്ത പഴം, ജൈവ പച്ചക്കറികൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയും നന്ദിയോടൻ ചന്തയിൽ സദാലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, PALODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.