SignIn
Kerala Kaumudi Online
Thursday, 25 April 2024 5.40 PM IST

ഒറ്റയാനോ റൊണാൾഡോ

cristiano

109

അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ ഫുട്ബാളർ എന്ന ഇറാന്റെ മുൻ താരം അലി ദേയിയുടെ റെക്കാഡിനൊപ്പമാണ് ഫ്രാൻസിനെതിരായ ഇരട്ടഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിരിക്കുന്നത്. 178 മത്സരങ്ങളിൽനിന്നാണ് ക്രിസ്റ്റ്യാനോയുടെ 109ഗോളുകൾ. 1993നും 2006നും ഇടയിലായി 149 മത്സരങ്ങളിൽനിന്നാണ് അലി ദേയി 109 ഗോൾ നേടിയത്.

21

ഗോളുകളുമായി ലോകകപ്പിലും യൂറോ കപ്പിലുമായി ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കാർഡും ഇനി ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തം. 19 ഗോളുകൾ നേടിയിരുന്ന മുൻ ജർമ്മൻ താരം മിറോസ്ളാവ് ക്ലോസെയുടെ പേരിലുണ്ടായിരുന്ന റെക്കാർഡാണ് തിരുത്തിയെഴുതിയത്.

14

ഗോളുകൾ യൂറോ കപ്പിൽ നിന്ന് മാത്രമായി നേടിയ റൊണാൾഡോ ഇക്കാര്യത്തിൽ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്. ഫ്രാൻസിന്റെ മുൻ താരം മിഷേൽ പ്ലാറ്റിനിയാണ് രണ്ടാം സ്ഥാനത്ത് ; ഒൻപതു ഗോളുകൾ.

2004

ലായിരുന്നു യൂറോ കപ്പിലെ ആദ്യ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോൾ. ഗ്രീസിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഗോൾ നേടുമ്പോൾ 17 വയസായിട്ടേ ഉണ്ടായിരുന്നുള്ളൂ.ഇപ്പോൾ പ്രായം 36.

5

ഈ യൂറോ കപ്പിൽ ഗ്രൂപ്പ് ഘട്ടം പൂർത്തിയാകുമ്പോൾ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമൻ ക്രിസ്റ്റ്യാനോയാണ്. മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗ്രൂപ്പ് എഫിലെ മൂന്നു മത്സരങ്ങളിൽനിന്ന് അഞ്ചു ഗോളുകളാണ് റൊണാൾഡോ നേടിയത്. ഇതിനു പുറമെ ഒരു അസിസ്റ്റുമുണ്ട്. ഹംഗറിക്കെതിരായ ആദ്യ മത്സരത്തിലും റൊണാൾഡോ ഇരട്ടഗോൾ നേടിയിരുന്നു. ജർമനിക്കെതിരെ ഒരു ഗോൾ നേടിയ താരം മറ്റൊന്നിന് വഴിയൊരുക്കി.‌

3

ഗ്രൂപ്പ് റൗണ്ടിൽ മൂന്നു ഗോൾ വീതം നേടിയ അഞ്ച് പേരുണ്ട്. പാട്രിക് ഷിക്ക് (ചെക് റിപ്പബ്ലിക്), എമിൽ ഫോസ്ബർഗ് (സ്വീഡൻ), റൊമേലു ലുക്കാക്കു (ബെൽജിയം), ജോർജിനോ വിയനാൽഡം (ഹോളണ്ട്), റോബർട്ട് ലെവൻഡോവ്സ്കി (പോളണ്ട്) എന്നിവർക്കാണ് മൂന്നു ഗോളുകൾ വീതമുള്ളത്. ലെവൻഡോവ്സ്കി ഒഴികെയുള്ളവരെല്ലാം നോക്കൗട്ടിലുണ്ടാകും.

യൂറോകപ്പ് ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും ഗോൾ നേടുന്ന ആദ്യ പോർച്ചുഗൽ താരം.

കഴിഞ്ഞ 45 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുമാത്രം നേടിയത് 47 ഗോളുകൾ.

അവസാന നാലു യൂറോകപ്പ് ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് ഏഴുഗോളുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRISTIANO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.