മാവേലിക്കര: കൊവിഡ് രോഗിയായ വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയിലുണ്ടായ തർക്കത്തിനിടെ ഡോക്ടറെ മർദ്ദിച്ച, പൊലീസുകാരനായ മകനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഡോക്ടർ അവധിയിൽ പ്രവേശിച്ചു.
ഡോ.രാഹുൽ മാത്യുവാണ് അവധിയെടുത്തത്. സംഭവം നടന്ന് 40 ദിവസം പിന്നിട്ടിട്ടും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അഭിലാഷ് ചന്ദ്രനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇക്കാര്യത്തിലുള്ള മാനസിക സംഘർഷം മൂലമാണ് അവധിയെടുക്കുന്നതെന്ന് രാഹുൽ മാത്യു പറഞ്ഞു. സംഭവത്തെത്തുടർന്ന് ഒളിവിലായ അഭിലാഷ് സസ്പെൻഷനിലാണ്. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
ഡോ.രാഹുലിനെ മർദ്ദിച്ചവരെ സംരക്ഷിക്കില്ല: മന്ത്രി
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്കിടർടെ ഡോ.രാഹുലിനെ മർദ്ദിച്ചവരെ സംരക്ഷിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുന്നതരത്തിലുള്ള ഒരു സംഭവവും അംഗീകരിക്കുകയില്ല. ശക്തമായി നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |