ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റി ഉന്നയിച്ച വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചത് നിഷേധാത്മക സമീപനമാണെന്നും ഇതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ.സംഘടനയുടെ 107ാമത് ബഡ്ജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കണം, മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി പത്തുശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണം. മന്നത്ത് പദ്മനാഭന്റെ ജന്മദിനം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരണം.
ഈ മൂന്നു കാര്യങ്ങളാണ് കഴിഞ്ഞ ഇടതുസർക്കാരിനോട് ആവശ്യപ്പെട്ടത്
ശബരിമല യുവതീപ്രവേശന വിഷയം എവിടെ നിൽക്കുന്നു എന്ന് നമുക്കറിയാം. സംവരണം നടപ്പാക്കുന്നതിലും കാലതാമസം വരുത്തുകയാണുണ്ടായത്. മന്നം ജയന്തി സംബന്ധിച്ച ആവശ്യം സർക്കാർ രണ്ടു തവണ നിരസിച്ചു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിശാല ബഞ്ചിന് മുമ്പാകെയുള്ള കേസ് നടത്തിപ്പിൽ എൻ.എസ്.എസ് ഇന്നും സജീവമാണ്. വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ നിലപാട് ഉറച്ചതാണ്. അത് തുടരുകതന്നെ ചെയ്യും.
ജനങ്ങളെ സൗകര്യപൂർവം സവർണരെന്നും അവർണരെന്നും തിരിച്ച് എല്ലാം തങ്ങൾക്കനുകൂലമാക്കാനുള്ള ചില സമുദായ നേതാക്കളുടെ ശ്രമം നാടിന് ഗുണം ചെയ്യില്ലെന്നും വിഭാഗീയത വളർത്താനേ ഉപകരിക്കൂവെന്നും സുകുമാരൻനായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |