കൊച്ചി: ഒരു ദിവസത്തെ സന്ദർശനത്തിനു വേണ്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തി. കൊച്ചി ഷിപ് യാർഡിൽ നിർമാണത്തിലിരിക്കുന്ന തദ്ദേശീയമായി വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാന വാഹിനി യുദ്ധകപ്പലിന്റെ നിർമ്മാണ പുരോഗതി മനസിലാക്കുക എന്നതാണ് പ്രതിരോധ മന്ത്രിയുടെ പ്രധാന സന്ദർശന ഉദ്ദേശം. കമ്മീഷൻ ചെയ്തു കഴിഞ്ഞാൽ ഐ എൻ എസ് വിക്രാന്ത് എന്ന് കപ്പലിനു പേരിടും. ചീഫ് ഒഫ് നേവൽ സ്റ്റാഫ് അഡ്മിറൽ കരംഭീർ സിംഗ് മന്ത്രിയെ അനുഗമിക്കും.
നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലിരിക്കുന്ന വിമാനവാഹിനി ഈ വരുന്ന മാസങ്ങളിൽ കടലിൽ പരീക്ഷണയോട്ടം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ നേവിയുടെ തന്നെ ഡയറക്ടറേറ്റ് ഒഫ് നേവൽ ഡിസൈൻ രൂപകല്പന നടത്തിയ.കപ്പൽ പൂർണമായും കൊച്ചിൻ ഷിപ്പ് യാർഡിലാണ് നിർമിക്കുന്നത്. കഴിഞ്ഞവർഷം നവംബറിൽ നീറ്റിലിറക്കിയ കപ്പലിന്റെ യന്ത്രസംവിധാനങ്ങൾ എല്ലാം പരീക്ഷിച്ചു കഴിഞ്ഞു.
ഷിപ്പ് യാർഡ് സന്ദർശിച്ച ശേഷം പ്രതിരോധ മന്ത്രി ദക്ഷിണ നേവൽ കമാൻഡും സന്ദർശിച്ചു. നാവികർക്ക് നിലവിൽ നൽകുന്ന ചില പ്രധാന പരിശീലനങ്ങളും യുദ്ധമുറകളും മന്ത്രി നേരിൽ കണ്ട് മനസ്സിലാക്കി.
കർണാടകയിലെ കർവാറിലുള്ള നാവിക ആസ്ഥാനത്ത് സന്ദർശനം നടത്തിയ ശേഷമാണ് മന്ത്രി കൊച്ചിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |