തിരുവനന്തപുരം: കൊവിഡ് ഭീഷണികൾക്കിടെ പരീക്ഷ നടത്താനുള്ള നീക്കത്തിൽ നിന്ന് സർവകലാശാലകൾ അടിയന്തരമായി പിന്മാറണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നൽകി.
വിദ്യാർത്ഥികൾക്ക് ഒരു ഡോസ് വാക്സിൻ പോലും നല്കിയിട്ടില്ല. ഇത് സർക്കാരിന്റെ അതീവഗുരുതരമായ വീഴ്ചയാണ്. വൈകുന്നേരങ്ങളിൽ ചാനലുകളിൽ വന്ന് ഗീർവാണം മുഴക്കുന്ന മുഖ്യമന്ത്രി വിദ്യാർത്ഥികളുടെ ആശങ്കയും ജീവഭയവും കണ്ടില്ലെന്ന് നടിച്ചാണ് പരീക്ഷകൾക്ക് പച്ചക്കൊടി കാട്ടുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നിരിക്കുകയും ഡെൽറ്റാ വകഭേദം പടരുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിൽ. ലോക്ക് ഡൗൺ നിയന്ത്രണം തുടരുന്നതിനാൽ യാത്രാസൗകര്യവുമില്ല. എന്നിട്ടും കണ്ണൂർ സർവകലാശാല 30 മുതൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കോഴിക്കോട് സർവകലാശാല നാലും അഞ്ചും സെമസ്റ്റർ ഫലം പ്രസിദ്ധീകരിക്കാതെ ആറാം സെമസ്റ്റർ പരീക്ഷ നടത്താനൊരുങ്ങുന്നു. സർക്കാരും സർവകലാശാലകളും വിദ്യാർത്ഥികളുടെ കഷ്ടപ്പാടുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |