SignIn
Kerala Kaumudi Online
Friday, 19 April 2024 12.42 PM IST

ക്വാറി സ്‌ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണം

dcc
ഡി.സി.സി പ്രസിഡന്റ് എം.പി.വിന്‍സെന്റിന്റെ നേതൃത്വത്തില്‍ മുള്ളൂര്‍ക്കരയില്‍ സ്‌ഫോടനം നടന്ന ക്വാറി സന്ദര്‍ശിക്കുന്നു.

തൃശൂർ: മുള്ളൂർക്കരയിലേത് സാധാരണ ക്വാറി ദുരന്തമല്ലെന്നും ക്വാറിയുടെ മറവിൽ വൻ സ്‌ഫോടകവസ്തുക്കളുടെ അനധികൃത സംഭരണവും, സംസ്ഥാന വ്യാപകമായ വിൽപ്പനയുമാണ് നടന്നതെന്നും ക്വാറി സന്ദർശിച്ച ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് ആരോപിച്ചു.

സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് ഇതിന് മുൻപ് ഇതേ ക്വാറിയിൽ നിന്നും അനധികൃത സ്‌ഫോടക വസ്തുക്കൾ പിടിച്ചപ്പോൾ കേസൊതുക്കിയത് പോലെ ഒതുക്കാനാണ്. സംഭവത്തെക്കുറിച്ച് യഥാർത്ഥ്യമറിയാൻ മജീസ്റ്റീരിയൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. സ്വന്തം നിയോജക മണ്ഡലത്തിലായിട്ടും മന്ത്രി രാധാകൃഷ്ണൻ ക്വാറി സന്ദർശിക്കാത്തത് ദുരൂഹമാണെന്നും വിൻസെന്റ് ആരോപിച്ചു.


കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാർ, ഡി.സി.സി സെക്രട്ടറിമാരായ കെ. അജിത്കുമാർ, ജോണി മണിച്ചിറ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എൻ വൈശാഖ്, ബ്ലോക്ക് പ്രസിഡന്റ് നാരായണൻകുട്ടി, മണ്ഡലം പ്രസിഡന്റുമാരായ സുലൈമാൻ, എ.എസ് ഹംസ, വാസു പാഞ്ഞാൾ, ജയൻ ചേപ്പലക്കോട് തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, QUARRY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.