കൊല്ലം: പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തെ തുടർന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷസ്ഥാനം രാജിവച്ച എം.സി. ജോസഫൈന് എതിരെ സമാന പരാതിയുമായി കൊല്ലം സ്വദേശിനിയും. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നും തന്നെയും കുഞ്ഞുങ്ങളെയും നോക്കുന്നില്ലെന്നും ഫോണിലൂടെ പരാതി പറഞ്ഞ യുവതിയോട് ജോസഫൈൻ ദേഷ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുവതി ജോസഫൈനെ വിളിച്ചത്. ഭർത്താവ് തന്നെ വിവാഹം കഴിച്ചതിന് പിന്നാലെ മറ്റൊരു സ്ത്രീയെയും വിവാഹം കഴിച്ചു. പിന്നീട് മടങ്ങിയെത്തി തനിക്കൊപ്പം താമസിച്ചുവരവേ വീണ്ടും ഉപേക്ഷിച്ചുപോയി വേറെ കല്യാണം കഴിച്ചെന്നായിരുന്നു പരാതി. ഇതുകേട്ട പാടെ ‘നിങ്ങളെ അടിക്കുകയാണ് വേണ്ടത്’ എന്ന് ശബ്ദമുയർത്തി ദേഷ്യപ്പെട്ടു. ‘നിങ്ങൾ പറയുന്ന കഥ മുഴുവൻ കേൾക്കാനാവില്ല’ എന്നും പരാതി വിശ്വാസയോഗ്യമല്ലെന്നും പറഞ്ഞു.
കുറ്റപ്പെടുത്തൽ കേട്ട് യുവതി തേങ്ങിക്കരയുന്നതും കേൾക്കാം. ഒടുവിൽ വക്കീലിനെ കണ്ട് കോടതി വഴി പോകൂ എന്ന ഉപദേശവും നൽകി. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ, തന്നോട് മോശമായി പെരുമാറിയത് വലിയ വേദന ഉണ്ടാക്കിയതായി പരാതിക്കാരി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |