തിരുവനന്തപുരം: ഭർതൃ പീഡനത്തെക്കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ എ.കെ.ജി സെന്ററിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങുന്നതിന് മുമ്പ് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി. മഹിളാ കോൺഗ്രസ് പ്രവർത്തകരായ ഷീല രമണി, ലക്ഷ്മി, ബിന്ദു ചന്ദ്രൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് വിട്ടയച്ചു.
സെക്രട്ടേറിയറ്റ് യോഗത്തിനെത്തുമ്പോൾ ജോസഫൈനെ തടയുമെന്ന് യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ജോസഫൈൻ നേരത്തെതന്നെ എ.കെ.ജി സെന്ററിൽ പ്രവേശിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ എ.കെ.ജി സെന്ററിനു മുന്നിൽ നിലയുറപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |