SignIn
Kerala Kaumudi Online
Friday, 19 April 2024 7.41 AM IST

വേമ്പനാട്ട് കായലിന്റെ ആഴം 3 മീറ്റർ , മീനച്ചിലാറിന്റെത് 9 മീറ്റർ, ആഴംകൂട്ടാതെ ഒഴുകില്ല

meenachilar

കോട്ടയം : മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണം വേമ്പനാട്ട് കായലിന്റെ ആഴം കുറഞ്ഞതാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ബോട്ട് ചാനൽ ഒഴികെ വേമ്പനാട്ടുകായലിലെ പല ഭാഗങ്ങളിലും തണ്ടിന് പരമാവധി മൂന്നു മീറ്റർ നീളമുള്ള ആമ്പൽ വളരുകയാണ്. ഇത് തെളിയിക്കുന്നത് ആഴം മൂന്നു മീറ്ററേയുള്ളൂവെന്നാണ്. ഏറ്റുമാനൂർ മുതൽ കാഞ്ഞിരം വരെ മീനച്ചിലാറിലെ ആഴം ആറ് മുതൽ ഒമ്പതു മീറ്റർ വരെയാണ്. കായലിലേക്ക് ആറ്റിലെ വെള്ളം ഒഴുകിപോകാതെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. മീനച്ചിലാർ വേമ്പനാട്ടുകായലിൽ ചെന്നുചേരുന്ന തിരുവാർപ്പ് വെട്ടിക്കാട്ടുമുക്ക് പള്ളം പഴുക്കാനിലം തുടങ്ങിയ സ്ഥലങ്ങളിലെ മണ്ണും ചെളിയും നീക്കി കായലിൽ ഡ്രഡ്ജിംഗ് നടത്തി ആഴം കൂട്ടിയാലേ വെള്ളപ്പൊക്കത്തിന് പരിഹാരമാകൂ. കായലിലേക്കുള്ള തോടുകളെല്ലാം ചെറുവള്ളങ്ങൾ മാത്രം പോകുന്ന അവസ്ഥയിലാണ്.

വെള്ളപ്പൊക്കം തടയാൻ

 കിഴക്കോട്ടുള്ള ഭാഗത്ത് എക്കലും ചെളിയും നീക്കണം

 ഡി.പി.ആർ തയ്യാറാക്കി ശാസ്ത്രീയ പഠനം നടത്തണം

ആറ്റുവഞ്ചികൾ ചെയ്യുന്ന സേവനം

വെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കുന്നു

പ്ലാസ്റ്റിക് മുതൽ മൃതശരീരങ്ങൾ വരെ തടയുന്നു

വെള്ളം പിടിച്ചു നിറുത്തി ആറ്റുതീരം സംരക്ഷിക്കും

കായലിലെ ചെളിയും എക്കലും നീക്കം ചെയ്ത് ആദ്യം ആഴം കൂട്ടണം. വേനലിൽ കടലിൽ നിന്ന് ഓരുവെള്ളം കയറുന്നത് തടയാൻ രണ്ടാം കൃഷിയില്ലാത്ത പാടശേഖരങ്ങളിൽ ജലം സംഭരിച്ച് വേനൽക്കാലത്ത് പമ്പിംഗ് നടത്തി വേമ്പനാട്ടുകായലിൽ ഒഴുക്കുണ്ടാക്കാം. കായൽ കെട്ടി അടക്കുന്ന തണ്ണീർമുക്കം ബണ്ട് പോലും ഇതോടെ ആവശ്യമില്ലാതാകും

ഡോ.കെ.ജി പത്മകുമാർ, രാജ്യാന്തര കായൽനില ഗവേഷണ കേന്ദ്രം ഡയറക്ടർ

വേമ്പനാട്ടു കായലിലെ ഇപ്പോഴത്തെ ആഴം ----- 1980 ലെ ആഴം -----------1930ലെ ആഴം

തെക്കൻ പ്രദേശം : 1.8 മീറ്റർ , 3 മീറ്റർ, 8 മീറ്റർ

മദ്ധ്യഭാഗം : 4 മീറ്റർ, 5 മീറ്റർ, 7 മീറ്റർ

വടക്കു ഭാഗം : 1.5 മീറ്റർ , 2.5 മീറ്റർ, 4.5 മീറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MEENACHILAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.