കോഴിക്കോട്: രാമനാട്ടുകര അപകടത്തെ തുടർന്ന് തെളിഞ്ഞ സ്വർണക്കടത്തിൽ സി. പി. എമ്മിന്റെ പങ്ക് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സഹകരണ ബാങ്ക് വഴിയാണ് സ്വർണക്കടത്ത് പണമിടപാട് നടന്നത്. കള്ളക്കടത്തിന് ഉപയോഗിച്ച കാർ സി. പി. എം നേതാവിന്റേതാണ്. പ്രമുഖ സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാളെന്നും സുരേന്ദ്രൻ ആരോപിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷാജിറാണ് ഇസ്ലാമിക് ബാങ്കിന്റെ നടത്തിപ്പുകാരൻ. ഇയാൾക്കും അർജുൻ ആയങ്കിയുമായി ബന്ധമുണ്ട്.
കേരളത്തിൽ കള്ളക്കടത്തും മരംമുറിയും സ്ത്രീപീഡനവുമെല്ലാം സർക്കാരിന്റെ തണലിലാണ് നടക്കുന്നത്. അഞ്ച് വർഷത്തിനുളളിൽ നിരവധി സ്ത്രീ പീഡന കേസുകളുണ്ടായി. വനിതാ കമ്മിഷൻ അദ്ധ്യക്ഷ തന്നെ പരസ്യമായി പൊലീസിനെ തള്ളിപറഞ്ഞു.മരം മുറിക്ക് പിന്നിലും സി. പി. എമ്മാണ്.സ്വർണക്കടത്ത് കേസുകളിൽ പൊലീസ് കസ്റ്റംസിനോട് സഹകരിക്കുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |