ന്യൂഡൽഹി: യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബഡ്ജറ്റ് അവതരണത്തിനിടെ നിയമസഭയിൽ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ ഇടത് എം.എൽ.എമാർ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ തന്റെ വാദം കേൾക്കണമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തടസവാദ ഹർജി നൽകിയിട്ടുണ്ട്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൊവ്വാഴ്ച ഹർജി പരിഗണിക്കും.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുൻമന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ തുടങ്ങിയവർക്കെതിരെയുള്ള നിയമനടപടി ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്നും കേസ് പിൻവലിക്കാൻ പബ്ളിക് പ്രോസിക്യൂട്ടർക്ക് അധികാരമുണ്ടെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |