തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിലുള്ളതുപോലെ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. ടി.പി.ആർ പത്ത് ശതമാനത്തിൽ തുടരുകയാണ്.
ശനിയും ഞായറുമുള്ള സമ്പൂർണ ലോക്ക്ഡൗൺ തുടരും. ക്രൈസ്തവ ദേവാലയങ്ങളിലടക്കം ഒരേസമയം 15 പേർക്ക് മാത്രം പ്രവേശന അനുമതിയും തുടരും. ബുധനാഴ്ച വരെയാണ് നിലവിലെ നിയന്ത്രണങ്ങൾ. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി തുടർ നടപടി കൈക്കൊള്ളും.
ഇന്നലെ സമ്പൂർണ ലോക്ക്ഡൗണായതിനാൽ കടകമ്പോളങ്ങളടക്കം ഒന്നും പ്രവർത്തിച്ചില്ല. ഇന്നും അതേ രീതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |