ആലപ്പുഴ: കഴിഞ്ഞ തവണ വേനൽമഴയിൽ പൂർണമായ കൃഷി നാശം നേരിട്ടെങ്കിലും ഇക്കുറിയും രണ്ടാംകൃഷിയുമായി മുന്നോട്ടു പോകുകയാണ് കുട്ടനാടൻ കർഷകർ. ഒരു ഭാഗ്യ പരീക്ഷണം തന്നെയാണ് ഇവർക്ക് രണ്ടാംകൃഷി. അതുകൊണ്ടുതന്നെ വെള്ളപ്പൊക്ക ദുരിതങ്ങൾക്കിടയിലും നിറഞ്ഞ പ്രതീക്ഷയോടെ കൃഷിയുടെ ഒരുക്കങ്ങളിലാണ് ഇവർ.
കുട്ടനാട്ടിലെ കർഷകർക്ക് ഭാഗ്യപരീക്ഷണമാണ് രണ്ടാം കൃഷി. എങ്കിലും മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകൻ എന്നും അതിജീവനത്തിന്റെ പാതയിലാണ്. വെള്ളപ്പൊക്ക ദുരിതങ്ങൾക്കിടയിലും രണ്ടാം കൃഷിയുമായി മുന്നോട്ട് പോകുകയാണ് കുട്ടനാട്. വേനൽമഴയിൽ കഴിഞ്ഞ രണ്ടാം കൃഷി പൂർണമായും നശിച്ചിട്ടും പ്രതീക്ഷ കൈവിടാതെ ഇത്തവണയും
ചില മേഖലകളിൽ വിത്ത് വിത കഴിഞ്ഞപ്പോൾ കൃഷിക്ക് മുന്നോടിയായുള്ള കള, പോള നീക്കം ഉൗർജിതമാക്കിയിരിക്കുകയാണ് മറ്റിടങ്ങളിൽ. നാല് മാസക്കാലമാണ് കുട്ടനാട്ടിൽ രണ്ടാം കൃഷി. 9000 ഹെക്ടറിൽ താഴെയാണ് രണ്ടാം കൃഷി ചെയ്യുന്നത്. വിത്ത് വിതച്ച് രണ്ട് തവണ വളം ചെയ്ത ശേഷമാണ് വെള്ളം കവിഞ്ഞ് കയറിയും പുറംബണ്ട് തകർന്നും കൃഷി നശിച്ചത്. ഇത്തവണ പുഞ്ചകൃഷി കൊയ്ത് കഴിഞ്ഞ ശേഷമാണ് മഴ പെയ്തത്. മഴ പെയ്തതോടെ നഷ്ടം സഹിച്ച് നെല്ല് കൊടുക്കേണ്ടി വന്നു കർഷകർക്ക്. മാത്രമല്ല മഴക്കാലമെത്തും മുമ്പേ വഴി തെറ്റിയെത്തിയ കാലാവസ്ഥാമാറ്റം കുട്ടനാടിനെ രണ്ട് തവണ വെള്ളക്കെട്ടിലാക്കി. പാടശേഖരങ്ങളുടെ പുറംബണ്ടുകൾ തകർന്നു ചുറ്റുമുള്ള വീടുകൾ പലതും വെള്ളത്തിലായി. പലയിടത്തും ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ല. വരാനിരിക്കുന്ന മഴയും കുട്ടനാടൻ കർഷകർക്ക് ആശങ്കയാണ്. രണ്ടാം കൃഷിക്കായി സുരക്ഷിതമായ പുറംബണ്ടുകൾ എന്നതാണ് കർഷകരുടെ ആവശ്യം.
..........
പുറം ബണ്ട് ബലപെടുത്തണം
വെള്ളപ്പൊക്കത്തെ നേരിടുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും തോടുകളിലെ എക്കലും ചെളിയും മാറ്റി പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്താൻ നടപടി വേണമെന്ന് കർഷകർ പറയുന്നു. നിലവിൽ രണ്ടാം കൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ മാത്രമാണ് പുറം ബണ്ടുകൾ ബലപ്പെടുത്തുന്നത്. എന്നാൽ ആഗസ്റ്റ്, സെപ്തംബറോടെ വെള്ളപ്പൊക്ക ഭീഷണി മുന്നിൽ കാണുന്നുണ്ടെന്ന് കർഷകർ. തോടുകളിലെ എക്കൽ നീക്കിയാൽ മഴക്കാലത്തു വെള്ളം തടസം കൂടാതെ ഒഴുകി വേമ്പനാട്ടു കായലിൽ എത്തും. കഴിഞ്ഞ കുറെ വർഷങ്ങളായി എക്കൽ നീക്കം കാര്യമായി നടക്കുന്നില്ല. നീക്കുന്ന സ്ഥലത്തെ എക്കലും ചെളിയും പാടശേഖരങ്ങൾക്ക് പ്രയോജനപ്പെടാതെ പോകുകയും ചെയ്യുന്നു. യന്ത്രം ഉപയോഗിച്ചു നീക്കുന്ന എക്കൽ തോടിന്റെ മറ്റൊരു ഭാഗത്ത് അടിയുന്ന സ്ഥിതിയും ഉണ്ടാകുന്നു. ഒരു വശത്ത് നിന്നു എക്കൽ നീക്കുമ്പോൾ മറുവശത്ത് ഈ എക്കൽ എത്തുന്ന സ്ഥിതി ഒഴിവാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു
.......
കുട്ടനാട്ടിൽ പാടശേഖരങ്ങൾ..........13000
രണ്ടാംകൃഷി ഇറക്കുന്നത്..................130
മടകെട്ടുന്നതിന് തുക............................12 ലക്ഷം-85 ലക്ഷം രൂപ
.....
'' ഇത്തവണ പ്രധാനമായും ചമ്പക്കുളം ബ്ലോക്ക്, അമ്പലപ്പുഴ ബ്ലോക്ക്, ആലപ്പുഴ ബ്ലോക്ക് പരിധിയിലാണ് രണ്ടാം കൃഷി. കുട്ടനാടിന്റെ മറ്റ് പ്രദേശങ്ങളിൽ രണ്ടാം കൃഷി ചെയ്യുന്നുണ്ടെങ്കിലും അത് വളരെ കുറച്ച് മാത്രമാണ്.
സുജ ഈപ്പൻ, അസി.പ്രിൻസിപ്പൽ കൃഷി ഓഫീസർ
....................
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |