മാള: കൊമ്പും മുഖവും നോക്കി നൂറിലധികം നാട്ടാനകളുടെ പേര് പറയുന്ന അഞ്ചര വയസുകാരൻ ആര്യന് ഇഷ്ട കൊമ്പൻ ഊട്ടോളി രാമന്റെ പുറത്തുകയറാൻ അവസരം ഒരുങ്ങുന്നു. ആര്യന്റെ ആനക്കമ്പവും ഊട്ടോളി രാമനെ നേരിൽ കാണാനും കൊമ്പിൽ തൊടാനുമുള്ള ആഗ്രഹം സംബന്ധിച്ചുള്ള കേരള കൗമുദി വാർത്തയെ തുടർന്ന് ആനയുടെ ഉടമയായ ഊട്ടോളി കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. മാളയ്ക്കടുത്തുള്ള കാവനാട് അരങ്ങത്ത് സുജിത്ത് കുമാറിന്റെയും സുമിഷയുടെയും ഏക മകനാണ് യു.കെ.ജിക്കാരനായ ആര്യൻ.
ഊട്ടോളി രാമന്റെ കൊമ്പിൽ മാത്രമല്ല ഏത് ആനകളുടേയും പുറത്ത് കയറാനുള്ള അവസരം ഒരുക്കുമെന്ന് കൃഷ്ണൻകുട്ടി അറിയിച്ചു. ആര്യൻ യൂ ട്യൂബിൽ മാത്രം കണ്ടിട്ടുള്ള ആനകളെ അടുത്ത ദിവസം തന്നെ ഊട്ടോളി തറവാട്ടിലെത്തി കാണും. വീഡിയോയോ ചിത്രമോ കണ്ടാൽ മതി ആര്യന് ആനകളെ തിരിച്ചറിയാൻ. നേരിട്ട് അടുത്ത് കണ്ടറിഞ്ഞിട്ടുള്ളത് രണ്ടേ രണ്ട് ആനകളെ മാത്രമാണ്. വടമ പാമ്പും മേയ്ക്കാട്ട് മനയിലെ ശാരംഗപാണി, അന്നമനട ഉമാ മഹേശ്വരൻ എന്നിവരെ മാത്രമാണ് ഇടയ്ക്കിടെ കണ്ടിട്ടുള്ളത്. കൊമ്പിൽ തൊടാനുള്ള ആഗ്രഹം സാധിക്കുമെന്ന് അറിഞ്ഞതോടെ ആര്യൻ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |