24 മണിക്കൂറും സേവനനിരതരായി 1500 ജീവനക്കാർ
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസുകൾ 69,205 പേർക്ക് സേവനം ലഭ്യമാക്കി. മാർച്ച് 25 മുതൽ ജൂൺ 25 വരെയുള്ള കണക്കാണിത്.
290 കനിവ് 108 ആംബുലൻസുകളാണ് കൊവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. കൊവിഡ് ബാധിതരായ മൂന്ന് യുവതികളുടെ പ്രസവവും കനിവ് ആംബുലൻസിൽ നടന്നു. കൊവിഡ് പോരാട്ടത്തിൽ മുൻനിര പോരാളികളായ 1500 ജീവനക്കാർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.
കൊവിഡ് പോസിറ്റീവാകുന്നവരെ വീടുകളിൽ നിന്ന് കൊവിഡ് കെയർ സെന്ററുകളിലേക്കും ആശുപത്രികളിലേക്കും കൊവിഡ് പരിശോധനകൾക്കുമാണ് കനിവ് ആംബുലൻസുകളുടെ സേവനം കൂടുതലും ഉപയോഗപ്പെടുത്തുന്നത്. ലോക്ക്‌ഡൗൺ കാലയളവിൽ വിദഗ്ധ ചികിത്സയ്ക്ക് രോഗികളെ മാറ്റുന്നതിനും സേവനം ലഭ്യമാക്കി. ഏറ്റവും കൂടുതൽ പേർ 108 സേവനം തേടിയത് പാലക്കാടാണ് 10,471. കുറവ് ആലപ്പുഴയിലും 1950.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |