കണ്ണൂർ: പാർട്ടി അംഗങ്ങൾക്ക് ക്വട്ടേഷൻ ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സി പി എം ഭരിക്കുന്ന ബാങ്കുകൾ സ്വർണക്കടത്തിന് നേതൃത്വം കൊടുക്കുന്നു എന്ന് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹകരണ ബാങ്കിലെ ജീവനക്കാരൻ തെറ്റ് ചെയ്‌താൽ ബാങ്കിന്‍റെ പേര് പറയരുതെന്നാണ് ജയരാജൻ പറഞ്ഞത്.
സ്വർണം കൊണ്ടുവരാൻ വാഹനം കൊടുത്തു എന്ന പ്രാഥമിക നിഗമനത്തിലാണ് സി പി എം അംഗത്തിനെതിരെ നടപടി എടുത്തത്. സഹകരണ ബാങ്കുകൾക്ക് മേൽ സംശയത്തിന്‍റെ കരിനിഴൽ വീഴ്ത്തരുതെന്ന് പറഞ്ഞ ജയരാജൻ മറ്റ് പാർട്ടിക്കാരുടെ ക്വട്ടേഷൻ ബന്ധം സ്ഥാപിക്കാൻ മുൻകാലങ്ങളിലെ മാദ്ധ്യമ റിപ്പോർട്ടുകൾ വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാട്ടി.
സ്വർണം നഷ്‌ടപ്പെട്ടു എന്നു പറഞ്ഞ് അർജുൻ ആയങ്കിക്കെതിരെ ആരും പരാതി പറയാൻ എത്തിയിട്ടില്ല. അഥവാ പരാതിയുമായി ആരെങ്കിലും എത്തിയാൽ തന്നെ പൊലീസിനെ സമീപിക്കാനാണ് സി പി എം നിർദേശിക്കുകയെന്നും ജയരാജൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |