ന്യൂഡൽഹി: പുതിയ ഐ.ടി. നിയമങ്ങൾ പ്രകാരം ഇന്ത്യൻ ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിന് അടുത്തിടെ നിയമിക്കപ്പെട്ട ട്വിറ്ററിന്റെ ഇടക്കാല റസിഡന്റ് ഗ്രീവൻസ് ഓഫിസർ രാജിവച്ചതിന് തൊട്ടുപിന്നാലെ കാലിഫോർണിയ ആസ്ഥാനമായുള്ള ജെറമി കെസ്സലിനെ ഇന്ത്യയുടെ പുതിയ പരാതി പരിഹാര ഉദ്യോഗസ്ഥനായി നിയമിച്ചു. ട്വിറ്ററിന്റെ ഗ്ളോബൽ ലീഗൽ പോളിസി ഡയറക്ടറാണ് കെസെൽ. പരാതി പരിഹാര ഉദ്യോഗസ്ഥൻ ഇന്ത്യയിലെ താമസക്കാരനായിരിക്കണമെന്ന് നിർദ്ദേശിക്കുന്ന കേന്ദ്രത്തിന്റെ പുതിയ ഐ.ടി ചട്ടങ്ങളുടെ ലംഘനമാണിത്. ഇതോടെ ട്വിറ്ററും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മറ്റൊരു പോർമുഖം തുറന്നിരിക്കയാണ് ഈ നിയമനം.
അടുത്തിടെ ട്വിറ്റർ ഇന്ത്യയുടെ റസിഡന്റ് ഗ്രീവൻസ് ഓഫിസറായി നിയമിതനായ ധർമേന്ദ്ര ചാതുർ ഇന്നലെയാണ് ഈ സ്ഥാനത്ത് നിന്ന് രാജിവച്ചത്. മേയ് 25 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം പരാതികൾ പരിഹരിക്കുന്നതിനായി പരാതി പരിഹാര സംവിധാനം സ്ഥാപിക്കാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള എല്ലാ സുപ്രധാന സോഷ്യൽ മീഡിയ കമ്പനികളും അത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ഒരു പരാതി ഉദ്യോഗസ്ഥനെ നിയമിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |