മട്ടന്നൂർ: കാനാട് യുവതി നാലു വയസുള്ള കുഞ്ഞിനെയുമെടുത്ത് തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പരാതി. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ ജിജിന (24), മകൾ അൻവിക എന്നിവരാണ് മരിച്ചത്. ഏപ്രിൽ 18നായിരുന്നു സംഭവം. ഭർത്താവിന്റെയും വീട്ടുകാരുടെയും ശാരീരികമാനസിക പീഡനത്തെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്ന് കാണിച്ച് അച്ഛൻ ഇ. രാജീവനാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. ഭർത്താവ് നിഷാദ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവിന്റെ അമ്മയും സഹോദരിയുമാണെന്ന് കാണിച്ച് ഭർത്താവ് നിഷാദിനും സ്വന്തം സഹോദരിക്കും ജിജിന വാട്സാപ്പ് സന്ദേശം അയച്ചിരുന്നതായും പരാതിയിൽ പറയുന്നു. മട്ടന്നൂർ പോലീസിൽ ഇതെക്കുറിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |