ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പൊതുവെ നിയന്ത്രണ വിധേമായെങ്കിലും കേരള, മഹാരാഷ്‌ട്ര, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് ആശങ്ക തുടരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ 37,566 പുതിയ കൊവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 907 മരണങ്ങളും. 102 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന വർദ്ധന 40,000ത്തിന് താഴെ എത്തുന്നത്.
കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാ പ്ളസ് ബാധിച്ച് മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ജമ്മുകാശ്മീർ, പഞ്ചാബ്, ആന്ധ്ര, കേരളം, തമിഴ്നാട്, കർണാടക, ഹരിയാന, ഒഡിഷ സംസ്ഥാനങ്ങളിലായി 51 കേസുകൾ റിപ്പോർട്ട് ചെയ്തു.
സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിന് അനുസരിച്ച് വിവരം പുറത്തു വിടുമെന്നും വ്യാപനം നോക്കി കണ്ടെയ്ൻമെന്റ് നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |