പന്തളം : കുളനട പഞ്ചായത്തിലെ ഞെട്ടൂർ പുല്ലുത്തറ ഭാഗങ്ങളിലെ തോടിന്റെ കരകളിലാണ് തീരമിടിച്ചിൽ ശക്തമായത്. അച്ചൻകോവിലാറിൽ നിന്ന് കുപ്പണ്ണൂർ ചാലുമായി ബന്ധിപ്പിക്കുന്ന തോടിന്റെ ഇരുകരയുമാണ് മണ്ണിടിച്ചിൽ വീടുകൾക്ക് ഭീഷണി ആകുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന തോടിന്റെ ആലപ്പുഴ ജില്ലാ അതിർത്തി ഭാഗം സംരക്ഷഭിത്തി കെട്ടി നിർമ്മാണം പുരോഗമിക്കുകയാണ്. പത്തനംതിട്ട ജില്ല അതിർത്തി കടന്നുപോകുന്ന തോടിന്റെ വശം സംരക്ഷണഭിത്തി കെട്ടാത്തതാണ് തീരമിടിയാൻ കാരണം. 2018 ലെ പ്രളയത്തെ തുടർന്നാണ് തീരമിടിച്ചിൽ രൂക്ഷമായത്. തീരമിടിഞ്ഞു തോടിനു വീതി കൂടിയത് വശങ്ങളിലെ വീടുകൾക്ക് ഭീഷണിയായി. സംരക്ഷണഭിത്തി കെട്ടണമെന്നാവശ്യപ്പെട്ടു സമീപവാസികൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ നിവേദനം നൽകിയിരുന്നു. കൂടാതെ മന്ത്രി വീണജോർജിനും ജില്ലാകളക്ടർക്കും നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |