കോട്ടയം: കൊവിഡ് രോഗിയായിരിക്കെ ദളിത് വിഭാഗത്തിൽപ്പെട്ട പതിന്നാലുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ആരോഗ്യ പ്രവർത്തകൻ അറസ്റ്റിൽ. കൗൺസലിംഗിനു വിധേയയാക്കിയ പെൺകുട്ടി, തന്നെ നാലു വർഷം മുമ്പ് ബന്ധുവും പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയതോടെ ബന്ധുവും അറസ്റ്റിലായി. ആരോഗ്യ പ്രവർത്തകൻ നാട്ടകം പാക്കിൽ നെടുംപറമ്പിൽ കൊച്ചുതോപ്പിൽ എസ്. സച്ചിനെയും (26) ആലപ്പുഴ കുന്നക്കേരി സ്വദേശിയായ ഇരുപത്തിയെട്ടുകാരനെയുമാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കഴിയവെ, കഴിഞ്ഞ 17ന് രാത്രി സച്ചിൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് പിറ്റേന്ന് ചൈൽഡ് ലൈൻ പ്രവർത്തകർക്കൊപ്പം എത്തി പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തു. എന്നാൽ, പരസ്പര വിരുദ്ധമായാണ് പെൺകുട്ടി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. അതിനാൽ, കൊവിഡ് ഭേദമായ ശേഷം പെൺകുട്ടിയെ കൗൺസലിംഗിനു വിധേയയാക്കിയപ്പോഴാണ് 2017 ൽ വീട്ടിൽ വച്ച് ബന്ധു പീഡിപ്പിച്ചതായും പെൺകുട്ടി പറഞ്ഞത്. കോടതി രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |