SignIn
Kerala Kaumudi Online
Saturday, 20 April 2024 7.06 AM IST

വ്യാപനം കുറയുന്നില്ല, ലോക്ക് മുറുകും.... ഇളവിന് കാക്കണം

lock

 മൃതദേഹം വീട്ടിലെത്തിച്ച് മതാചാര ചടങ്ങ് നടത്താം

 ടി.പി.ആർ അനുസരിച്ചുള്ള നിയന്ത്രണങ്ങളിൽ മാറ്റം

 കൊവിഡ് മരണം: വായ്പകളിലെ ജപ്തി നിറുത്തിവയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനനിരക്ക് പത്തു ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിൽ അധിക ഇളവുകൾക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്ക് കർശനമാക്കാനാണ് സർക്കാർ തീരുമാനം. അതേസമയം കൊവിഡ് മൂലമുള്ള മരണങ്ങളിൽ, മൃതദേഹം വീട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കാണാനും മതാചാര ചടങ്ങുകൾക്കുമായി ഒരുമണിക്കൂർ അനുവാദമുണ്ടാകും.

കൊവിഡ് ബാധിച്ച് മരണമടഞ്ഞവർ നേരത്തെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളിൽ ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകുമെന്നും ഇന്നലെ കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടി.പി.ആർ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) അടിസ്ഥാനമാക്കി നാളെ മുതൽ അടുത്ത ബുധൻ വരെയുള്ള ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയിട്ടുണ്ട്.

ടി.പി.ആർ 18 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആയിരിക്കും. വ്യാപന നിരക്ക് ആറു ശതമാനത്തിൽ താഴെയുള്ള മേഖലകളിൽ മാത്രമാണ് കൂടുതൽ ഇളവുകൾ. സംസ്ഥാനത്ത് പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ക്വാറന്റൈൻ മാനദണ്ഡങ്ങളും കർശനമാക്കി. വീട്ടിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചാൽ എല്ലാവരും ക്വാറന്റൈനിലാകണം. ലംഘിച്ചാൽ നിർബന്ധിത ക്വാറന്റൈൻ കേന്ദ്രത്തിലാക്കും.

നാളെ മുതൽ നിയന്ത്രണം ഇങ്ങനെ

വിഭാഗം: എ

ടി.പി.ആർ: 0- 6

തദ്ദേശ സ്ഥാപനം: 165

 കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കടകൾ ദിവസവും തുറക്കാം

 സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാർ

 ഒാട്ടോ, ടാക്സി സർവീസുകൾ നടത്താം

വിഭാഗം: ബി

ടി.പി.ആർ: 6- 12

തദ്ദേശസ്ഥാപനം: 473

 ഭാഗിക നിയന്ത്രണം, അവശ്യവസ്തു കടകൾ എല്ലാ ദിവസവും

 മറ്റു കടകൾ ആഴ്ചയിൽ മൂന്നു ദിവസം മാത്രം

 ഓട്ടോ സർവീസ് നടത്താം

വിഭാഗം: സി.

ടി.പി.ആർ: 12- 18

തദ്ദേശ സ്ഥാപനം: 316

 ലോക്ക് ഡൗൺ ആയിരിക്കും

 അവശ്യവസ്തു കടകൾ മാത്രം തുറക്കാം

 മറ്റു കടകൾ വെള്ളിയാഴ്ച മാത്രം.

വിഭാഗം: ഡി

ടി.പി.ആർ.18ന് മുകളിൽ

തദ്ദേശ സ്ഥാപനം :80

 ട്രിപ്പിൾ ലോക്ക് ഡൗൺ

യാത്രാ നിയന്ത്രണം

 അന്തർസംസ്ഥാന യാത്രികർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

 എയർപോർട്ടിലും റെയിൽവേ സ്റ്റേഷനിലും, ചെക്ക്‌പോസ്റ്റിലും കർശന പരിശോധന

 ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ കർശന നടപടി

 തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ ബസ് ഓടിക്കാം. തീരുമാനം ജില്ലാ കളക്ടർക്ക്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCK DOWN KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.