തൃശൂർ: വടക്കാഞ്ചേരി മുള്ളൂർക്കര ക്വാറി സ്‌ഫോടനക്കേസിൽ രണ്ടുപേരെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. മുള്ളൂർക്കര വാഴക്കോട് സ്വദേശികളായ കുണ്ടുവളപ്പിൽ വീട്ടിൽ ഉമ്മർ (43), കുറ്റിയം മൂച്ചിക്കൽ വീട്ടിൽ അബൂബക്കർ (43) എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നിർദ്ദേശപ്രകാരം തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അസി. കമ്മിഷണർ പി. ശശികുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
പരിക്കേറ്റ് ചികിത്സയിലായിരുന്നു പ്രതികൾ ആശുപത്രിയി വിട്ട ഉടനെയാണ് അറസ്റ്റിലായത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഒന്നാം പ്രതി അബ്ദുൾ നൗഷാദാണ് കരിങ്കൽ ക്വാറികൾ നടത്തിയിരുന്നത്. ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ പൊലീസ് റെയ്ഡ് ഭയന്ന് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതിപ്പട്ടികയിൽ ബാക്കിയുള്ളവർ ചികിത്സയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ക്വാറിക്ക് സമീപമുള്ള ഇരുപത് പ്രദേശവാസികളുടെ മൊഴിയെടുത്തു.
അന്വേഷണ സംഘത്തിൽ എ.സി.പി പി. ശശികുമാറിനെ കൂടാതെ എസ്.ഐമാരായ കെ.എം. ജിജി, ടി.പി. ജോൺസൺ, പി. രാകേഷ്, എ.എസ്.ഐമാരായ എ. ബാബു, പി.ആർ. കമൽദാസ്, സി.പി.ഒ എം.എസ്. ലിഗേഷ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |