തൃശൂർ: കൊവിഡിൽ ഒരു വർഷമായി തൊഴിൽ നഷ്ടപ്പെട്ട് ജീവിക്കാൻ വഴിയില്ലാതായ സ്‌കൂൾ പാചകതൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ സംസ്ഥാന വ്യാപകപ്രതിഷേധം നടത്തുമെന്ന് കേരള സ്‌കൂൾ വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിലാണ്. ഓൺലൈൻ പഠനം പ്രതിസന്ധിയിലായി. മാസം ആറായിരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയെങ്കിലും നടപടിയായില്ല.
മദ്രസ അദ്ധ്യാപകർക്ക് 7500 രൂപ പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു. ആയമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുകയും ചെയ്തു. എല്ലാവർഷവും ഏപ്രിൽ, മേയ് മാസങ്ങളിൽ പാചകതൊഴിലാളികൾക്ക് നൽകാറുള്ള രണ്ടായിരം രൂപ ഇതേവരെ സർക്കാർ അനുവദിച്ചില്ലെന്നും സംസ്ഥാനരക്ഷാധികാരി കെ.കെ. ജയരാജൻ മാനുഷം, ജനറൽ സെക്രട്ടറി സുജോബി ജോസ്, വൈസ് പ്രസിഡന്റ് വി. ലക്ഷ്മിദേവി, ജില്ലാ സെക്രട്ടറി വി. സത്യഭാമ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |