തിരുവനന്തപുരം: സമ്പൂർണബഡ്ജറ്റ് പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം ബക്രീദിന് ശേഷം ജൂലായ് 21 മുതൽ ചേരാൻ സാദ്ധ്യത. നേരത്തേ ജൂലായ് 12ന് ആരംഭിക്കാൻ ധാരണയുണ്ടായിരുന്നെങ്കിലും ബക്രീദിന് ശേഷം മതിയെന്നാണ് പുതിയ ആലോചന. നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസ്സാക്കിയിട്ടുള്ളതിനാൽ പെട്ടെന്ന് തന്നെ ചേരേണ്ടതില്ലെങ്കിലും സെപ്തറംബറിൽ കൊവിഡ് മൂന്നാംതരംഗം സംഭവിച്ചാൽ പിന്നെ സമ്മേളനം ചേരാനാവാത്ത സ്ഥിതി വരും. അപ്പോൾ സമ്പൂർണ്ണ ബഡ്ജറ്റ് പാസാക്കലും അനിശ്ചിതത്വത്തിലാകും. ഇത് കണക്കിലെടുത്ത് ജൂലായിൽ തന്നെ സഭാസമ്മേളനം ചേരണമെന്ന നിലപാടാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |