ഒട്ടാവ: കൊടും ചൂടിൽ വലയുന്ന കാനഡയിൽ ഉഷ്ണതരംഗത്തെ തുടർന്ന് നാലുദിവസത്തിനുള്ളിൽ മരിച്ചത് 200ലേറെ പേർ. നിലവിലെ സാഹചര്യമനുസരിച്ച് മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. കാനഡയെ കൂടാതെ വടക്ക്പടിഞ്ഞാറൻ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ജൂലായ് മാസത്തിൽ ചൂട് ഇനിയും വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.
ഉഷ്ണതരംഗം ഈ ആഴ്ച മുഴുവൻ നീണ്ടുനിൽക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കാനഡയുടെ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച വരെ 45 ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്ന ചൂട്
എന്നാൽ ചൊവ്വാഴ്ച അന്തരീക്ഷ താപനില 49.5 ഡിഗ്രി സെൽഷ്യസായി ഉയർന്നു. കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളമ്പിയയിൽ സ്‌കൂളുകളും വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. പലയിടങ്ങളിലും വീടുകളുടെ മേൽക്കൂരകളും റോഡുകളും ചൂടിൽ ഉരുകുന്നതായി റിപ്പോർട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയ പോലുള്ള മേഖലകളിൽ അന്തരീക്ഷ മർദം അത്ര കടുത്തതാകാറില്ലാത്തതിനാൽ മിക്ക വീടുകളിലും എയർ കണ്ടീഷനറുകൾ ഇല്ലാതിരുന്നത് മരണ സംഖ്യ ഉയരാൻ കാരണമായി. യു.എസിൽ പോർട്ട്ലാൻഡ്, ഒറിഗോൺ, സീറ്റിൽ, വാഷിംഗ്ടൺ തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂട് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |