ആലുവ: നാല് മാസം ഗർഭിണിയായ യുവതിക്കും പിതാവിനും സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ ക്രൂരമർദ്ദനമേറ്റെന്ന് പരാതി. ആലുവ തുരുത്ത് സ്വദേശി സലീമിനും മകൾ നഹ്ലത്തിനുമാണ് മർദനമേറ്റത്. നഹ്ളത്തിന്റെ ഭർത്താവ് ജൗഹറിനും ഭർതൃമാതാവിനുമെതിരെ സലിം ആലുവ വനിത സെല്ലിൽ നൽകിയ പരാതി തുടരന്വേഷണത്തിനായി ആലങ്ങാട് പൊലീസിന് കൈമാറി. നഹ്ളത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടാണ് സംഭവം. യുവതിയുടെ അടിവയറ്റിൽ ചവിട്ടിയെന്നും ക്രൂരമായി മർദിച്ചെന്നും പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ ഭർത്താവിന്റെ ചില സുഹൃത്തുക്കൾക്കും പങ്കുള്ളതായി പരാതിയിലുണ്ട്. വിവാഹ സമയത്ത് പത്തുലക്ഷം രൂപ നൽകിയിരുന്നെങ്കിലും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് മർദ്ദിച്ചതെന്ന് സലീം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |