തിരുവനന്തപുരം: കൊവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്‌ടർമാർ തന്നെയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കും. സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും വീണ ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങൾക്ക് പരമാവധി സഹായം കിട്ടാൻ സഹായകരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഒറ്റപ്പെട്ട കേസുകൾ ഉണ്ടെങ്കിൽ പരിശോധിക്കും. കൊവിഡ് മരണം റിപ്പോർട്ടിംഗ് സിസ്റ്റത്തില്‍ മാറ്റം വേണമെങ്കിൽ പരിശോധിക്കാം. മരണപ്പെട്ടവരുടെ പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ടെങ്കില്‍ കൂട്ടായി ചർച്ച ചെയ്‌ത് പരിശോധിക്കാം. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെയടക്കം നിർദേശങ്ങൾ പരിഗണിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |