കോഴിക്കോട്: മുൻ ഇന്ത്യൻ ഫുട്ബാൾ താരം എം.പ്രസന്നൻ (73) ന്യൂ മുംബയിലെ വീട്ടിൽ അന്തരിച്ചു. കോഴിക്കോട് മൂന്നാലിങ്കൽ സ്വദേശിയാണ്. 1973 ലെ മെർദേക്ക കപ്പ് ടൂർണമെന്റിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. കേരളം, മഹാരാഷ്ട്ര, ഗോവ ടീമുകൾക്കായി സന്തോഷ് ട്രോഫിയിലും കളിച്ചു. കോഴിക്കോട്ടെ പ്രാദേശിക ക്ലബ്ബുകളിലൂടെയാണ് മിഡ് ഫീൽഡർ പ്രസന്നൻ താരമായി വളർന്നത്. ഡെംപോ ഗോവയ്ക്ക് വേണ്ടി കളിച്ച അദ്ദേഹം പിന്നീട് ബോംബെ ബാങ്ക് ഓഫ് ഇന്ത്യയുടെ ക്യാപ്ടനായി. ബാങ്ക് ടീമിന്റെ കോച്ചായും തിളങ്ങി. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്ര ടീമിന്റെയും പരിശീലകനായിരുന്നു. ബാങ്കിൽ നിന്ന് സ്വയം വിരമിച്ച പ്രസന്നൻ മുംബയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഭാര്യ: ആശ. മക്കൾ: ഷനോദ് (ബിസിനസ്), സൂരജ് (ഐ.സി.ഐ.സി.ഐ ബാങ്ക്, മുംബയ്). മരുമക്കൾ: ഷൈനി, സംഗീത (എസ്.ബി.ഐ, മുംബയ്). സഹോദരങ്ങൾ: ലില്ലി (റിട്ട. ബി.എസ്.എൻ.എൽ), പ്രസില, പ്രേമലത, പ്രേംരാജ് (മുൻ ഓർക്കെ മിൽസ് ഫുട്ബാൾ താരം), ഷീല, പരേതരായ മനുമോഹൻ (റിട്ട.കോംട്രസ്റ്റ് ), ബാബുരാജ്.
സംസ്കാരം മുംബയിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |