ബീജിംഗ്: അപമാന ഭാരം പേറി കോളനിയായി കഴിഞ്ഞ കാലത്തു നിന്ന് ഉയർത്തെഴുന്നേറ്റ് കഠിനാധ്വാനം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിയ തങ്ങളെ ഇനിയും ഭയപ്പെടുത്തി നിറുത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിംഗ്. ചൈന വിരുദ്ധ നിലപാട് തുടരുന്ന തായ്‌വാനും അമേരിക്കയ്ക്കും എതിരെയുള്ള മുന്നറിയിപ്പാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) നൂറാം വാർഷികാഘോഷ ചടങ്ങിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യത്തേയും അടിച്ചമർത്താനോ പിടിച്ചടക്കാനോ ചൈന ശ്രമിക്കില്ല. എന്നാൽ ഏതെങ്കിലും വിദേശ ശക്തി ചൈനയെ അടിച്ചമർത്താൻ നോക്കിയാൽ
പ്രാദേശിക ഐക്യവും പരമാധികാരവും സംരക്ഷിക്കുന്നതിനായി ചൈന ഏതറ്റം വരെയും പോകും. ലഡാക്കിൽ തങ്ങൾ ആരെയും അടിച്ചമർത്താൻ നോക്കിയിട്ടില്ലെന്നും മറ്റൊരു രാജ്യത്തെ ആക്രമിച്ച് അവരെ കീഴ്പ്പെടുത്താൻ ചൈന ശ്രമിച്ചിട്ടില്ലെന്നും ഭാവിയിലും അത് ചെയ്യില്ലെന്നും ഷി കൂട്ടിച്ചേർത്തു.
പ്രസംഗത്തിൽ ഇന്ത്യയെ കുറിച്ചും പരാമർശമുണ്ടായിരുന്നു. ലഡാക്കിലെ ഇന്ത്യൻ മണ്ണിൽ തങ്ങൾ ആരെയും അടിച്ചമർത്താൻ നോക്കിയിട്ടില്ലെന്നും മറ്റൊരു രാജ്യത്തെ ആക്രമിച്ച് അവരെ കീഴ്പ്പെടുത്താൻ ചൈന ശ്രമിച്ചിട്ടില്ലെന്നും ഭാവിയിലും അത് ചെയ്യില്ലെന്ന് ഷി കൂട്ടിച്ചേർത്തു.
ചെൻ ഡക്സിയു, ലി ദാവാവോ എന്നിവരുടെ പ്രയത്ന ഫലമായി 1921ലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വരുന്നത്.വർഷങ്ങൾക്കിപ്പുറം ചൈനീസ് ആഭ്യന്തരയുദ്ധത്തിന് ശേഷം 1949 ഒക്ടോബർ 1 ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |