മൂവാറ്റുപുഴ: ജോലി തേടിയെത്തിയ യുവതിയെ പാസ്പോർട്ട് പിടിച്ചു വച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന കേസിൽ മൂവാറ്റുപുഴ കടാതി കാർത്തിക (കളയതോലിൽ) വീട്ടിൽ സന്തോഷി (37)നെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കീച്ചേരിപ്പടി മാർക്കറ്റ് റോഡിൽ ജ്യോതി ഇൻഫർമേഷൻ എന്ന പേരിൽ റിക്രൂട്ടിംഗ് സ്ഥാപനം നടത്തുകയാണിയാൾ.
പത്രപ്പരസ്യം കണ്ട് സമീപജില്ലയിൽ നിന്ന് ജോലി അന്വേഷിച്ചു വന്ന യുവതിയെ വിദേശത്ത് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് പാസ്പോർട്ട് കൈക്കലാക്കുകയും തുടർന്ന് ബസ് കയറ്റി വിടാമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതിയുടെ കടാതിയിലെ ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. പ്രതിയുടെ ഓഫീസിൽ നടക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ പാലാ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ വഞ്ചനക്കുറ്റത്തിന് കേസുണ്ട്.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ.എസ് ഗോപകുമാർ, എസ്.ഐമാരായ ബഷീർ സി.കെ, എൽദോസ് കുര്യാക്കോസ്, സീനിയർ സി.പി.ഒ ഐസിമോൾ ടി.ജെ, സി.പി. ഓമാരായ സുഭാഷ് കുമാർ, ഷിഹാബ് സി.കെ, സന്ധ്യ എന്നിവരുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |