ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ സുഖചികിത്സ തുടങ്ങി. ആനത്താവളത്തിൽ നടന്ന ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ കൊമ്പൻ ഗോപീകൃഷ്ണന് ആദ്യ ഔഷധ ഉരുള നൽകി ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ എ.വി പ്രശാന്ത്, കെ.വി. ഷാജി, കെ. അജിത്, അഡ്വ: കെ.വി. മോഹനകൃഷ്ണൻ, ഇ.പി.ആർ വേശാല മാസ്റ്റർ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജകുമാരി, ദേവസ്വം ആന ഡോക്ടർ ശാരുജിത്, ആന വിദഗ്ദ്ധ സമിതി അംഗങ്ങളായ ഡോ: പി.ബി. ഗിരിദാസ്, ഡോ: കെ. വിവേക്, ഡോ: ദേവൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
ആനകളെ കുളിപ്പിച്ച് കോട്ടയുടെ വടക്കേ മുറ്റത്ത് അണിനിരത്തിയാണ് ഭക്ഷണം നൽകുന്നത്. ഔഷധക്കൂട്ടുകളോടെയുള്ള ആഹാരം നൽകുന്ന സുഖചികിത്സ, ഒരു മാസം നീളും. ആരോഗ്യ സംരക്ഷണത്തിനും, ശരീരപുഷ്ടിക്കുമായ സമീകൃത ആഹാരം ആനകൾക്ക് നൽകും. ആന ചികിത്സാ വിദഗ്ദ്ധർ ഡോ. കെ.സി. പണിക്കർ, ഡോ. പി.ബി. ഗിരിദാസ്, ഡോ. എം.എൻ. ദേവൻ നമ്പൂതിരി , ഡോ. ടി.എസ്. രാജീവ് , ഡോ. വിവേക്, ദേവസ്വം വെറ്ററിനറി സർജൻമാർ തുടങ്ങിയവർ സുഖ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കും.
സുഖചികിത്സ ഇങ്ങനെ
ആനകൾ
45
ദേവസ്വം നീക്കിവച്ചത്
12.5 ലക്ഷം
ഭക്ഷണം
4050 കിലോ അരി
1350 കിലോ ചെറുപയർ
1350 കിലോ റാഗി
135 കിലോ അഷ്ടചൂർണ്ണം
337.5 കിലോ ച്യവനപ്രാശം
135 കിലോ മഞ്ഞൾപ്പൊടി
മുതിര
ഷാർക്കോഫെറോൾ
മിനറൽ മിക്‌സ്ചർ
ധാതുലവണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |