SignIn
Kerala Kaumudi Online
Friday, 19 April 2024 6.25 AM IST

ഇളവുകാലത്തും ഇളകാതെ ഹൗസ്ബോട്ടുകൾ

 ഹൗസ്ബോട്ടുകൾക്ക് വിനയാവുന്നത്

ആലപ്പുഴ: കൊവിഡ് പോസിറ്റീവാകുന്ന നിരക്ക് (ടി.പി.ആർ) ജില്ലയിൽ ഉയർന്നു നിൽക്കുന്നതിനാൽ, ടൂറിസം മേഖലയിലെ ഇളവുകൾ പ്രയോജനപ്പെടുത്താനാവാതെ ഹൗസ് ബോട്ടുകൾ. ടി.പി.ആ‌ർ പത്തിൽ താഴെ വന്നാൽ മാത്രമേ അനുകൂല സാഹചര്യം ഒരുങ്ങൂ. അനുമതി ഇല്ലെങ്കിലും വിരലിലെണ്ണാവുന്ന ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്.

കായൽ യാത്രയ്ക്ക് തദ്ദേശീയർ വിളിക്കുമ്പോഴും സർവ്വീസ് ഉറപ്പു പറയാനാവാത്തതിനാൽ മൺസൂൺ ടൂറിസം സീസണും കൈവിട്ടു പോകുമെന്ന ആശങ്കയിലാണ് ഹൗസ്ബോട്ട് ഉടമകൾ. അതേസമയം, ഹൗസ് ബോട്ട് വ്യവസായത്തെ കൈപിടിച്ചുയ‌ർത്താനായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ നടത്തിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയുമുണ്ട്. ഇൻഷ്വറൻസിലെ ഭാരം കുറയ്ക്കാൻ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി, രജിസ്ട്രേഷനും ലൈസൻസും ഓൺലൈൻവഴി സുഗമമായി ലഭ്യമാക്കാനുള്ള നടപടികൾ, സീവേജ് കളക്ഷനുള്ള പുത്തൻ സംവിധാനങ്ങൾ അടക്കം ഒരുപിടി വാഗ്ദാനങ്ങളാണ് കഴിഞ്ഞ ദിവസം ജില്ല സന്ദർശിച്ച മന്ത്രി നൽകിയിരിക്കുന്നത്.

സർവീസ് നടക്കുന്നില്ലെങ്കിലും ഭീമമായ തുകയാണ് ഓരോ വ‌‌ർഷവും ഫീസിനത്തിൽ ഹൗസ് ബോട്ട് ഉടമകൾ കണ്ടെത്തേണ്ടത്. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ്, കക്കൂസ് മാലിന്യം നീക്കം ചെയ്യുന്നതിനുള്ള തുക ഉൾപ്പടെ പ്രതിവർഷം ചെലവേറെ. വേമ്പനാട്ട് കായലിലെ എച്ച് ബ്ലോക്കിൽ വർഷങ്ങൾക്ക് മുമ്പ് സീവേജ് പ്ലാന്റ് സ്ഥാപിച്ചിരുന്നെങ്കിലും നാളുകളായി പ്രവർത്തനരഹിതമാണ്. കൊവിഡ് റിപ്പോർട്ട് ചെയ്തുതുടങ്ങിയ 2020 ഫെബ്രുവരി ആദ്യവാരം മുതൽ ബോട്ടുകൾ നങ്കൂരമിട്ടിരുന്നു. ഇടക്കാലത്ത് ഇളവുകൾ വന്നത് മേഖലയ്ക്ക് നേരിയ ആശ്വാസമായിരുന്നെങ്കിലും രണ്ടാം തരംഗമെത്തിയത് പ്രതിസന്ധിയായി.
..................................

 1500: ജില്ലയിലെ ആകെ ഹൗസ്ബോട്ടുകൾ

 786: നിയമാനുസൃതം രജിസ്റ്റർ ചെയ്തവ
.......................................

# സംരംഭകർ കൂടുന്നു

ഹൗസ്ബോട്ട് മേഖലയിലേക്ക് കടന്നുവന്ന സംരംഭകരുടെ എണ്ണം പത്ത് വർഷത്തിനിടെ ഏറെ വർദ്ധിച്ചിരുന്നു. മികച്ച സീസണിൽ എല്ലാ ബോട്ടുകൾക്കും നേട്ടമുണ്ടാവുമെന്ന് ഉറപ്പാണ്. 2018ലെ പ്രളയം മുതൽ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. പ്രത്യക്ഷത്തിൽ ആയിരത്തോളം ജീവനക്കാരും പരോക്ഷമായി അതിലേറെ പേരും മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്നുണ്ട്.

...........................

# തർക്ക വിഷയങ്ങൾ

 മാനദണ്ഡങ്ങളിൽ ഇളവ് നൽകുന്നതിൽ താത്പര്യമില്ലാതെ ഒരുവിഭാഗം

 എല്ലാ നിബന്ധനകളും പാലിക്കുന്നവർ മണ്ടൻമാരാവുമെന്ന് അഭിപ്രായം

 നിയമം പാലിക്കുന്നവരെയും അല്ലാത്തവരെയും ഒരേ ഗണത്തിലാക്കരുത്

# ആവശ്യങ്ങൾ

 ലൈസൻസുള്ള ബോട്ടുകളെ മാത്രം അനുവദിക്കുക

 ചെക്കിംഗ് പോയിന്റുകൾ സ്ഥാപിക്കുക

 കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുക

...............................

മന്ത്രിയുടെ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യുന്നു. യാത്ര അനുവദനീയമല്ലാത്ത സാഹചര്യത്തിൽ ഫീസ് ഇനത്തിൽ അടിയന്തരമായി ഇളവ് അനുവദിക്കുകയാണ് ആദ്യം വേണ്ടത്. കൂടാതെ മാനദണ്ഡങ്ങൾ പാലിച്ച് സർവീസ് നടത്താനുള്ള അനുമതിയും ലഭ്യമാക്കണം

ജോസഫ്, ഹൗസ് ബോട്ട് ഉടമ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.