ന്യൂഡൽഹി: രാജ്യത്തിന് ഗർഭിണികൾക്കും വാക്സിൻ നൽകാനുള്ള ഉത്തരവ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. നാഷണൽ ഇമ്മ്യൂണൈസേഷൻ ടെക്നിക്കൽ ഗ്രൂപ്പിന്റെ ശുപാർശ അംഗീകരിച്ചുകൊണ്ടാണിത്. 18 വയസിന് മേൽ പ്രായമുള്ളവർക്കുള്ള മാർഗരേഖകൾ പ്രകാരമാകും വാക്സിൻ നൽകുക. രജിസ്ട്രേഷൻ വഴിയും വാക്സിൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും വാക്സിൻ സ്വീകരിക്കാം. മാർഗരേഖ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ചു.
ഗർഭിണികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൊവിഡും അനുബന്ധ രോഗങ്ങളും പിടിപെടാനും ഗുരുതരമാകാനും സാദ്ധ്യത കൂടുതലാണെന്ന് പഠനങ്ങളിൽ വ്യക്തമായിരുന്നു. കുഞ്ഞിനെയും ബാധിച്ചേക്കാം. പ്രായം തികയാതെയുള്ള പ്രസവം, പ്രസവ സംബന്ധമായ അസുഖങ്ങൾ, ശിശുക്കളുടെ അനാരോഗ്യം തുടങ്ങിയവയ്ക്ക് കൊവിഡ് വഴിതെളിയിക്കാമെന്നും അസുഖങ്ങൾ ബാധിച്ച ഗർഭിണികളിലും തടിച്ച ശരീരമുള്ളവരിലും സങ്കീർണതകൾ കൂടുമെന്നും വ്യക്തമായി. ഇതെല്ലാം കണക്കിലെടുത്താണ് ഗർഭിണികൾക്കും വാക്സിൻ നൽകാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |