ചണ്ഡീഗഢ്: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയിൽ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിംഗിനെ കുറ്റപ്പെടുത്തിയ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ നവ്‌ജ്യോത് സിംഗ് സിദ്ദു അടയ്ക്കാനുള്ളത് എട്ട് മാസത്തെ വൈദ്യുതി ബില്ലെന്ന് റിപ്പോർട്ടുകൾ. 8.67 ലക്ഷം രൂപയാണ് കുടിശ്ശികയായുള്ളത്. ബില്ലിന്റെ വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു കുടിശിക അടയ്ക്കാനുള്ള അവസാന ദിനം.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി ഇന്നലെ സിദ്ദു ട്വിറ്ററിലൂടെ ഒൻപത് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |