ന്യൂഡൽഹി: പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്ത് നൽകി. പ്രതിരോധ വകുപ്പിന് കീഴിലെ അവശ്യ സേവന സ്ഥാപനങ്ങളിലെ തൊഴിലാളികൾ പണിമുടക്കിയാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്. രണ്ടുവർഷംവരെ തടവും 15,000 രൂപവരെ പിഴയുമാണ് ശിക്ഷ.
ഓർഡിനൻസ് ഫാക്ടറികൾ കോർപറേഷനാക്കി മാറ്റി സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ജൂലായ് 26 മുതൽ സംയുക്ത ട്രേഡ് യൂണിയനുകൾ പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് ഇറക്കിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും അവകാശങ്ങളുടെ ലംഘനവുമാണെന്ന് എളമരം കരീം കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |