ജിദ്ദ: കൊവിഡ് വ്യാപനം രാജ്യത്ത് വീണ്ടും പിടിമുറുക്കാനാരംഭിച്ചതോടെ കൂടുതൽ രാജ്യങ്ങൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി. യു.എ.ഇ അടക്കമുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. യു.എ.ഇയെ കൂടാതെ എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിലക്കുണ്ട്. അഫ്ഗാനിസ്ഥാൻ ഒഴികെയുള്ള മറ്റ് മൂന്ന് രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ യാത്ര ചെയ്യാൻ പാടില്ല.
ഇന്ന് രാത്രി 11 മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തേ തന്നെ യാത്രാ വിലക്ക് നിലവിലുള്ളതിനാൽ നൂറുകണക്കിന് പ്രവാസികള്‍ എതോപ്യ വഴിയാണ് സൗദിയിലേക്ക് എത്തിയിരുന്നത്. അവർക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാണ് സൃഷ്ടിക്കാൻ പോകുന്നത്. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ 14 ദിവസത്തിനുള്ളില്‍ പ്രവേശിച്ചവര്‍ക്കും സൗദിയിലേക്കുള്ള യാത്രാ വിലക്ക് ബാധകമാവും. എന്നാൽ സൗദി പൗരന്മാർക്ക് വിലക്ക് ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |