ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ശ്രീനഗറിൽ ഡ്രോണുകളുടെ വില്പന, ഉപയോഗം, പറപ്പിക്കുന്നത്, കൈവശം വയ്ക്കുന്നത് എന്നിവ ജില്ലാഭരണകൂടം നിരോധിച്ചു. ജമ്മുകാശ്മീർ വ്യോമത്താവളത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പ്രധാനമേഖലകളിലെയും ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലെയും വ്യോമമേഖല സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ ശ്രീനഗർ ജില്ല മജിസ്‌ട്രേറ്റ് മുഹമ്മദ് ഐജാസ് അധികൃതർക്ക് നിർദ്ദേശം നൽകി. ഡ്രോൺ കൈവശമുള്ളവർ കൃത്യമായ രേഖകളോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏല്പിക്കണം.
ഔദ്യോഗികമായുള്ള ഡ്രോൺ ഉപയോഗങ്ങൾ മുൻകൂട്ടി പൊലീസിനെ അറിയിക്കണം. രാജ്യത്തെ ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ ഭീകരാക്രമണത്തിന് പിന്നാലെ സൈനിക സ്റ്റേഷന് സമീപ മേഖലകളിൽ നിരവധി തവണ ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ജാഗ്രത ശക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |