കൊച്ചി: കെ. റെയിൽ പദ്ധതിയ്ക്കെതിരെ പ്രതിഷേധിച്ചവരെ തീവ്രവലതുപക്ഷമെന്ന് അപഹസിക്കുന്നത് അവസാനിപ്പിക്കണമെന്ന് മൂലമ്പിള്ളി കോ ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.വികസനത്തിന്റെ പേരിൽ കിടപ്പാടത്തു നിന്ന് കുടിയൊഴിപ്പിക്കുമ്പോൾ പുനരധിവാസം ആവശ്യപ്പെടുന്നവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. കേരളത്തിന്റെ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിച്ച വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിന് വേണ്ടി 2008 ൽ കുടിയൊഴിപ്പിക്കപ്പെട്ട കോ ഓർഡിനേഷൻ നേതാക്കളെ നക്സലുകൾ എന്നാണ് മുമ്പൊരു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ഇടപെടലിനെ തുടർന്നാണ് വി.എസ്. അച്യുതാനന്ദൻ വിമർശനം പിൻവലിച്ച് മാപ്പു പറഞ്ഞത്.
പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം അപഹസിക്കരുതെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ഫ്രാൻസിസ് കളത്തിങ്കൽ, പ്രൊഫ.കെ. അരവിന്ദാക്ഷൻ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, സി.ആർ. നീലകണ്ഠൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |