പുതുക്കാട്: കൊമ്പും മുഖവും നോക്കി നൂറിലധികം നാട്ടാനകളുടെ പേര് പറയുന്ന അഞ്ചര വയസുകാരന്റെ ആഗ്രഹം സാധിച്ചു. അച്ചമ്മയോടൊപ്പം ഊട്ടോളി ആന തറവാട്ടിലെത്തിയ ആര്യൻ തന്റെ ഇഷ്ട കൊമ്പനായ രാമന്റെ പുറത്തു കയറി, കൊമ്പിൽ പിടിച്ചു. പിന്നെ വെള്ളം കൊടുത്തു. പഴവും, പേരയ്ക്കയും കൊടുത്തു. ഒടുവിൽ പാപ്പാൻ, റംഷീദിനൊപ്പം ചേർന്ന് കുളിപ്പിക്കാനും സഹായിയായി. മാള, കാവനാട് അരങ്ങത്ത് സുജിത്ത് കുമാറിന്റെയും സുമിഷയുടെയും മകനാണ് ആര്യൻ.
ആദ്യം ഒരു ഭയം ഉണ്ടായിരുന്നെങ്കിലും പാപ്പാന്റെ കൈയിൽ നിന്നും കാരക്കോൽ വാങ്ങി പിടിച്ച് ആനയെ നടത്താനും, അനുസരിപ്പിക്കാനുമായി ആര്യന്റെ പിന്നത്തെ ശ്രമം. ഉടമ ഊട്ടോളി കൃഷ്ണൻ കുട്ടിയും ഭാര്യയും ആര്യനെ സഹായിച്ചും, ഒപ്പം നിന്നു. വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി ദേവിയുടെ പരിലാളനയേറ്റ് വളർന്ന രാമൻ ആറ് വർഷത്തോളമായി ഊട്ടോളി തറവാട്ടിലാണ്. ആദ്യമായിട്ടാണ് ആര്യൻ രാമനെ കാണുന്നത്. ആനകളെ കണ്ട മാത്രയിൽ തന്നെ സങ്കോചം കൂടാതെ പ്രസാദ്, മഹാദേവൻ , അനന്ദൻ, ഗജേന്ദ്രൻ എന്നീ പേരെടുത്ത് വിളിക്കാൻ മാത്രം ഉറപ്പായിരുന്നു ആര്യന്. ഇനിയും വരണം എന്ന് പറഞ്ഞാണ് മനമില്ലാ മനസോടെ ആര്യൻ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |