മലപ്പുറം: കേരളത്തിൽ കൊവിഡ് മരണം കുറവാണെന്ന് വരുത്താൻ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആയിരത്തിലധികം ആളുകളെ മരിച്ചവരുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയത് നീചമാണെന്നും സർക്കാർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊവിഡ് മരണം രേഖപ്പെടുത്താൻ കൃത്യമായ സംവിധാനമില്ലെന്നാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്ന കണക്കുകൾ പോലും തെറ്റായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
തദ്ദേശീയമായി നൽകുന്ന കൊവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റ് തിരുവനന്തപുരത്തിരുന്ന് വെട്ടിക്കളയുന്നത് ശരിയായരീതിയല്ല. പ്രതിപക്ഷ നേതാവുമായി സംസാരിച്ചപ്പോൾ ഇത്തരത്തിൽ 13,000ത്തോളം പേരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്നാണ് അറിയാൻ കഴിഞ്ഞത്. മരിച്ചവരുടെ ലിസ്റ്റ് പൂർണമാക്കി ആനുകൂല്യങ്ങൾ നൽകണം. വിദേശത്ത് മരിച്ചവരെയും ലിസ്റ്റിൽ ഉൾപ്പെടുത്തണം - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |