ന്യൂഡൽഹി: അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ വസതിക്ക് മുമ്പിൽ കഴിഞ്ഞ ദിവസം സമരം ചെയ്ത ആം ആദ്മി പാർട്ടി എം.പിമാർ, എം.എൽ.എമാർ അടക്കമുള്ള പ്രവർത്തകർക്കെതിരെ എതിരെ കേസെടുത്തു. എം.പി ഭാഗവാന്ത് മൻ, എം.എൽ.എയായ ഹർപൽ സിംഗ് ചീമ തുടങ്ങി 23 നേതാക്കൾക്കും 200ഓളം പ്രവർത്തകർക്കുമെതിരെയാണ് കേസ്.
പ്രതിഷേധത്തിനിടെ എ.എ.പി പ്രവർത്തകർ മുഖ്യമന്ത്രിയെ ഘരാവോ ചെയ്തിരുന്നു. ഇതോടെ പൊലീസ് എ.എ.പി പ്രവർത്തകർക്കുനേരെ കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.
അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ പഞ്ചാബിലെ കർഷകർ ഉൾപ്പെടെയുള്ളവർ വലഞ്ഞിരുന്നു. വൈദ്യുതി മുടങ്ങിയാൽ മണിക്കൂറുകൾക്ക് ശേഷമാണ് പുനഃസ്ഥാപിക്കുക. ഇതോടെയാണ് എ.എ.പി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |