SignIn
Kerala Kaumudi Online
Thursday, 18 April 2024 5.59 PM IST

'രമണനെ" മയക്കിയ 'തൊരപ്പൻ കൊച്ചുണ്ണി",​ ഹരിശ്രീ അശോകനെ വരച്ച ഷോർട്ട് വീഡിയോ വൈറൽ

jj

കൊച്ചി: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ നടൻ ഹരിശ്രീ അശോകൻ പങ്കുവച്ച 'തൊരപ്പൻ കൊച്ചുണ്ണി" വീഡിയോ വൈറലാകുന്നു. അങ്കമാലി സ്വദേശി അക്ഷയ് രാജുവിന്റെ (20) ഛായക്കൂട്ടിലാണ് ഹരിശ്രീ അശോകൻ വെള്ളിത്തിരയെ പൊട്ടിച്ചിരിപ്പിച്ച സി.ഐ.ഡി മൂസയിലെ 'തൊരപ്പൻ കൊച്ചുണ്ണി" പുനർജനിച്ചത്. ദിലീപിന്റെ സഹദേവൻ എന്ന കഥാപാത്രം മൂക്കിടിച്ചു പരത്തി ഷേപ്പ് മാറ്റുന്ന പടവും അതിന് മുമ്പുള്ള കൊച്ചുണ്ണിയുടെ രൂപവും വരയ്‌ക്കുന്ന ഷോർട്ട് വീഡിയോ ഇതിനകം ഫേസ് ബുക്കിൽ കണ്ടത് 1.21 ലക്ഷം പേർ. ഇൻസ്റ്റ റീൽസിലിപ്പോൾ ട്രെൻഡിംഗുമാണത്.

കൊച്ചുണ്ണിയുടെയും സഹദേവന്റെയും ഡയലോഗുകളുടെ പശ്ചാത്തലത്തിലാണ് വീഡിയോ ചെയ്‌തത്. നിവിൻ പോളി, അല്ലു അർജുൻ, വിജയ്, ദുൽക്കർ സൽമാൻ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളുടെയും മറ്റ് മേഖലകളിലെ പ്രമുഖരുടെയും ചിത്രങ്ങൾ അക്ഷയ് വരച്ചിട്ടുണ്ട്. ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത അക്ഷയ് യൂട്യൂബിലും മറ്റും വീഡിയോകൾ കണ്ടാണ് ചിത്രം വര പഠിച്ചത്. കഴിഞ്ഞ ലോക്ക്ഡൗണിൽ ലുലുമാളിലെ പോർട്രെയിറ്റ് ആർട്ടിസ്റ്റായ ശേഷമാണ് വരവേഗത്തിന്റെ ഗതി മാറിയത്. മാൾ സജീവമായപ്പോൾ നിരവധി പേർ അക്ഷയുടെ കളർ പെൻസിലുകൾക്ക് കഥാപാത്രങ്ങളായി.

ഇലക്ട്രീഷ്യനായ അച്ഛൻ ടി.കെ. രാജുവും നന്നായി വരയ്ക്കുമെന്ന് അക്ഷയ് പറയുന്നു. ഐ.ടി.ഐ വിദ്യാർത്ഥിയായ അക്ഷയിന് തുടർന്ന് ഫൈൻ ആർട്‌സ് കോഴ്സ് ചെയ്യാനാണ് താത്പര്യം. അമ്മ: ഷൈജല. സഹോദരങ്ങൾ: ആദിത്യൻ രാജു, അദ്വൈത് രാജു.

'ഹരിശ്രീ ആശോകൻ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചപ്പോൾ ഏറെ സന്തോഷം തോന്നി. നേരിൽക്കണ്ട് ചിത്രം സമ്മാനിക്കണമെന്നാണ് ആഗ്രഹം".

- അക്ഷയ്

'പലരും എന്റെ ചിത്രങ്ങൾ വരച്ച് കണ്ടിട്ടുണ്ട്. രമണന്റെ ചിത്രങ്ങളായിരുന്നു കൂടുതൽ. അതിൽ നിന്ന് വ്യത്യസ്തമായി കണ്ടപ്പോൾ ഏറെ ഇഷ്ടമായി".

- ഹരിശ്രീ അശോകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HARISREE ASHOKAN SKETCH AKSHAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.