ലണ്ടൻ : വളരെ അപൂർവ രോഗാവസ്ഥയെ തുടർന്ന് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് എല്ല് ആയി മാറുന്നു. യു.കെയിൽ ജനിച്ച ലെക്സി റോബിനാണ് ഈ അത്യപൂർവ്വ ജനിതക രോഗം ബാധിച്ചിരിക്കുന്നത്. 20 ലക്ഷത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന ഫൈബ്രോഡിപ്ലാഷ്യ ഒസിഫികാൻസ് പ്രോഗ്രസീവ എന്ന രോഗമാണ് ഇത്. ഈ രോഗാവസ്ഥയുള്ളവരുടെ ശരീര പേശികൾ പതിയെ അസ്ഥികളായി മാറും.
ഈ വർഷം ജനുവരി 31 നാണ് ലെക്സി ജനിക്കുന്നത്. കാഴ്ചയിൽ നല്ല ആരോഗ്യമുള്ള കുട്ടിയായിരുന്നു അവൾ. എന്നാൽ ലെക്സിയുടെ കാൽ വിരലുകൾ വലുതായിരുന്നു, കൂടാതെ കൈവിരലുകൾ ചലിപ്പിക്കാൻ സാധിക്കാനും കഴിയാതെ വന്നതോടെയാണ് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയത്. അങ്ങനെയാണ് രോഗം കണ്ടെത്തിയത്. എല്ലാ കുഞ്ഞുങ്ങളെയും പോലെ കാലുയർത്തി അവളും കളിച്ചിരുന്നുവെന്നും അതിനാൽ ഡോക്ടർമാർ രോഗവിവരം പറഞ്ഞപ്പോൾ ആദ്യം തങ്ങൾ അത് വിശ്വസിച്ചില്ലെന്നും ലെക്സിയുടെ മാതാവ് അലെക്സ് പറഞ്ഞു. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഡോക്ടർമാർ ധനസമാഹാരണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സമാന സംഭവം റപ്പോർട്ട് ചെയ്തിട്ടുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവത്ക്കരണവും ആരംഭിച്ചിട്ടുണ്ട്.
ഫൈബ്രോഡിപ്ലാഷ്യ ഒസിഫികാൻസ് പ്രോഗ്രസീവ
അസ്ഥികൾക്ക് പുറമേ ശരീരത്തിന്റെ മറ്റുഭാഗങ്ങളും അസ്ഥികളായി മാറുന്ന അപൂർവ രോഗം. രോഗിയുടെ ചലനശേഷി കുറയ്ക്കുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ രോഗാവസ്ഥയുള്ള കുട്ടികൾ ഏകദേശം 20 വയസോടെ പൂർണമായി കിടപ്പിലാകുന്നു.രോഗി കുഴഞ്ഞുവീഴുകയോ മറ്റോ ചെയ്താൽ നില ഗുരുതരമാകും.ഈ രോഗാവസ്ഥയുള്ളവർക്ക് കുത്തിവയ്പ്പുകളോ, ദന്ത ചികിത്സയോ നടത്താൻ സാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |