വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് വത്തിക്കാൻ. വൻകുടലിലെ രോഗത്തിനാണ് 84 കാരനായ പോപ്പിന് ശസ്ത്രക്രിയ നടത്തുന്നത്.
റോമിലെ ആശുപത്രിയായ ഗെമെല്ലിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. 2013 ൽ പരമാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്നലെ രാവിലെയും അദ്ദേഹം സെന്റ് പീറ്റേർസ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. സെപ്തംബറിൽ സ്ലോവാക്കിയയും ഹംഗറിയും സന്ദർശിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചെറുപ്പത്തിൽ ക്ഷയരോഗബാധിതനായതിനെ തുടർന്ന് ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള അദ്ദേഹത്തിന് അതിനെ തുടർന്ന് ഇടയ്ക്ക് ശ്വാസതടസം അനുഭവപ്പെടാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |