കോഴിക്കോട്: കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തവരിൽ നിന്ന് തിരിച്ചുപിടിക്കാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതി പിടിയിൽ. ഒളിവിൽ പോയതിനെ തുടർന്ന് കുന്ദമംഗലം പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ച കൊടുവള്ളി ആവിലോറ അരീക്കര സ്വദേശി അബൂബക്കറാണ് (35) അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് കുന്ദമംഗലം പൊലീസിന് കൈമാറി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
അബൂബക്കറിനായി 2018 ൽ കടത്തിക്കൊണ്ടുവന്ന ഒന്നര കിലോ സ്വർണം കുന്ദമംഗലം പെരിങ്ങൊളം സ്വദേശി ഷിജു എന്ന ടിങ്കു തട്ടിയെടുക്കുകയായിരുന്നു. ഇത് തിരിച്ചു പിടിക്കാൻ കുപ്രസിദ്ധ കുറ്റവാളി പൊക്കുന്ന് സ്വദേശി കാക്ക രഞ്ജിത്തിന് ക്വട്ടേഷൻ നൽകിയന്ന കേസിലാണ് അറസ്റ്റ്. 10 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. ടിങ്കുവിനെ തട്ടിക്കൊണ്ടുപോയി സ്വർണം പിടിച്ചുവാങ്ങിയ സംഘം കാസർകോട്ടെ ഒരു രഹസ്യകേന്ദ്രത്തിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. പതിനാല് പ്രതികളിൽ ഏഴ് പേർ നേരത്ത പിടിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |