വെള്ളറട: എക്സൈസ് സംഘത്തിന് കഞ്ചാവ് വില്പനയെക്കുറിച്ച് വിവരം നൽകിയെന്നാരോപിച്ച് കഞ്ചാവ് വില്പനസംഘം യുവാവിനെ തടഞ്ഞു നിറുത്തി മർദ്ദിച്ചു. പനച്ചമൂട് പഞ്ചാകുഴി കുരിശുംമൂട്ടിൽ വീട്ടിൽ ബോബനെയാണ് (44) വെള്ളിയാഴ്ച വൈകിട്ട് രണ്ടുപേർ പനച്ചമൂട്ടിൽ തടഞ്ഞു നിറുത്തി മർദ്ദിച്ചത്. പരിക്കേറ്റ ബോബൻ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പ് അമരവിള എക്സൈസ് സംഘം പനച്ചമൂട് സ്വദേശികളായ ഏതാനും യുവാക്കളെ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. ഈ സംഭവത്തെ തുടർന്നാണ് യുവാവിനെ മർദ്ദിച്ചത്. ഇയാളുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |